നോട്ടുകള്‍ മാറാന്‍ ഇന്നും മണിക്കൂറുകളോളം നീണ്ട ക്യൂ

Long queue in front of the state Bank of India near Mahila Colony Gandhi Nagar east Delhi for new currency on November 10, 2016 in New Delhi, India. It was a manic rush outside most banks across the country on Thursday. People were seen waiting outside many banks as early as 6 a.m. to exchange the now defunct Rs. 500 and Rs. 1,000 notes, deposit them in their accounts and withdraw money. As part of sweeping steps to battle black money, Prime Minister Narendra Modi announced that Rs. 500 and Rs. 1,000 currency notes will cease to be legal tender from midnight of Tuesday. (Photo by Arvind Yadav/ Hindustan Times)

നോട്ടുകള്‍ അസാധുവാക്കിയെതിനെ തുടര്‍ന്നുളള പ്രതിസന്ധിക്ക് അഞ്ചാം ദിവസവും അയവ് വന്നിട്ടില്ല. ബാങ്കുകള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍തന്നെ നീണ്ട ക്യൂവാണ്. മണിക്കൂറുകളോളം കാത്തു നിന്ന ശേഷം പലര്‍ക്കും ലഭിക്കുന്നതാകട്ടെ രണ്ടായിരത്തിന്റെ നോട്ടാണ്. ഇത് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുകയാണ്. പുതിയ അഞ്ഞൂറിന്റെ നോട്ട് ബാങ്കുകളില്‍ എത്താത്തതാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. വിപണിയില്‍ നിന്നും പിന്‍വലിച്ച മുഷിഞ്ഞ നോട്ടുകളാണ് ബാങ്കുകളില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഗുരുനാനാക്ക് ജയന്തിയെ തുടര്‍ന്ന് ഇന്ന് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ അവധിയാണ് . അവിടെ എടിഎമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ബാങ്കുകളിലും നോട്ടുകള്‍ ആവശ്യത്തിന് എത്തിയിട്ടില്ല. കൊച്ചിയിലെ ചില സ്വകാര്യ ബാങ്കുകള്‍ രാവിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ആവശ്യത്തിന് നോട്ടുകള്‍ ലഭിക്കാത്തതിനാലാണ് ബാങ്കുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. സംസ്ഥാനത്തെ സ്വകാര്യ ബാങ്കുകളുടെ എടിഎമ്മുകളുടെ പ്രവര്‍ത്തനം ഇതുവരെ പൂര്‍ണ്ണമായും ആരംഭിച്ചിട്ടില്ല. പ്രവര്‍ത്തനം തുടങ്ങിയ എടിഎമ്മുകളില്‍ നിറയ്്ക്കാന്‍ കഴിയുന്നതാകട്ടെ നൂറിെന്റ നോട്ടുകളാണ്. ഇത് മിനറ്റുകള്‍ക്കുള്ളില്‍ തന്നെ തീരുന്ന അവസ്ഥയാണ്. 2000 രൂപയുടെ നോട്ടുകള്‍ നിറയ്ക്കാന്‍ കഴിയുന്ന തരത്തില്‍ എടിഎമ്മുകള്‍ പരിഷ്‌കരിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടേയുളളു. അതു കൊണ്ടു തന്നെ ഈ പ്രതസന്ധിക്ക് ഉടന്‍ അയവ് വരുമെന്ന് പ്രതീക്ഷിക്കാനാവില്ല.
പഴയ നോട്ടുകള്‍ അവശ്യ സര്‍വ്വീസുകള്‍ക്കായി നവംബര്‍ 24 വരെ ഉപയോഗിക്കാം.

അസ്സാധുവാക്കിയ നോട്ടുകള്‍ നവംബര്‍ 24 വരെ ഉപയോഗിക്കാം. നേരത്തെ ഇളവ് നല്‍കിയിരുന്ന അവശ്യ സര്‍വ്വീസുകള്‍ക്കാണ് പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുക. പെട്രോള്‍ പമ്പുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, ടോള്‍ ബൂത്തുകള്‍, റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളം, ശ്മശാനം ,ഫാര്‍മസി എന്നിവിടങ്ങളില്‍ ഈ നോട്ടുകള്‍ സ്വീകരിക്കും. ഇന്ന് രാത്രി പന്തേര്ണ്ട് മണിവരെ നല്‍കിയുന്ന ഇളവാണ് നീട്ടിയത്. ഇന്നലെ അര്‍ദ്ധരാത്രിയില്‍ പ്രധനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചെര്‍ത്ത അവലോകന യോഗത്തിലാണ് തീരുമാനം. നോട്ടുകള്‍ മാറ്റാനുളള ക്രമീകരണങ്ങള്‍ പൂര്‍ണ്ണ വിജയമാകാത്തതിനെ തുടര്‍ന്നുളള പ്രതിഷേധങ്ങള്‍ കണക്കിലെുത്താണ് നടപടി. ഇതോടൊപ്പം ബാങ്കുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാനുളള പണത്തിന്റെ പരിധിയുംഉയര്‍ത്തിയിട്ടുണ്ട്. ബാങ്കിലെത്തി പിന്‍വലിക്കാവുന്ന പണത്തിെന്റ പരിധി പതിനായിരം എന്നത്് റദ്ദാക്കി. ആഴ്ച്ചയില്‍ 24000 രൂപവരെ ഇടാപാടുകാര്‍ക്ക് പിന്‍വലിക്കാം. എടിഎമ്മുകളില്‍ നിന്ന് 2500 രൂപയും ബാങ്കിലെത്തി 4500 രൂപയു മാറാം. എടിഎമ്മുകളില്‍ നോട്ടുകള്‍ നിറയ്ക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സുകള്‍ക്കും രൂപം നല്‍കും. ഇതോടൊപ്പം നോട്ടുകള്‍ മാറുന്നതിന് പ്രത്യേക വാനുകളും ഏര്‍പ്പെടുത്തും. ആശുപത്രികള്‍ക്ക്്് മുന്നിലാകും വാനുകള്‍ പ്രധാനമായും പ്രവര്‍ത്തിക്കുക. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്താനും ബാങ്കുകള്‍ക്ക്് യോഗം നിര്‍ദ്ദേശം നല്‍കി. പോസ്റ്റ് ഓഫീസുകളിലേക്ക് കൂുതല്‍ പണം എത്തിക്കാനും തീരുമാനമായിട്ടുണ്ട്.

അര്‍ദ്ധരാത്രി ആരംഭിച്ച യോഗം ഇന്ന് പുലര്‍ച്ചെയാണ് പൂര്‍ത്തിയ്യാത്. മുതിര്‍ന്ന മന്ത്രിമാരായ രാജ്‌നാഥ്‌സിങ്ങ്, വെങ്കയ്യനായിഡു. അരുണ്‍ ജെയ്റ്റ്‌ലി, പീയുഷ് ഗോയല്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.