ഡി ‘സിനിമാസ്” എന്ന ചാലക്കുടിയിലെ കൊള്ളസങ്കേതം

കേരളത്തിൽ ഷോപ്പിംഗ് മാളുകളിലെ മൾട്ടി പ്ലക്സ് കളിലോ,  കേരളത്തിലെ തന്നെ തീയേറ്ററുകളിൽ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന ബി . ഉണ്ണികൃഷ്ണന്റെ തിരുവന്തപുരത്തുള്ള ഏരീസ് പ്ലസ് തീയേറ്ററിലോ ഇല്ലാത്ത തരത്തിലുള്ള പകൽ കൊള്ളയാണ് ചാലക്കുടിയിലെ ഡി ‘ സിനിമാസ്സിൽ നടക്കുന്നത് . ലിബർട്ടി ബഷീറിനെ മലർത്തി അടിച്ചു എന്ന് അവകാശപ്പെട്ടു കേരളത്തിൽ തിയേറ്റർ ഉടമകളുടെ സംഘടനയെ പിളർത്തി പേരെടുത്ത ദിലീപ് എന്ന ജനപ്രിയ നായകൻറെ സ്വന്തം തിയേറ്ററിൽ ജനത്തിന് പ്രിയം ഇല്ലാത്ത രീതിയിൽ ആണ് തീവെട്ടിക്കൊള്ള നടക്കുന്നത് ,

കാർപാർക്കിൽ നിന്നും തുടങ്ങുന്നു അവരുടെ കൊള്ള , മുനിസിപ്പാലിറ്റി പണം ഈടാക്കരുത് എന്ന് പറഞ്ഞെങ്കിലും ഡി ‘ സിനിമാസ്സിൽ കാർ പാർക്ക് ചെയ്യണമെങ്കിൽ 20 രൂപ കൊടുക്കണം . അത് കഴിഞ്ഞു ടിക്കറ്റ് എടുക്കാൻ ചെന്നാൽ ടിക്കറ്റിന് പുറമെ 3 കൂടി സെസ്സ് വാങ്ങിയിരിക്കും , അതും കഴിഞ്ഞു ഉള്ളിൽ കയറാൻ പോകുമ്പോൾ സാധാരണ ഒരു തീയേറ്ററിലും മൂന്നോ , നാലോ വയസ്സുകാർക്കു ടിക്കറ്റ് ചോദിക്കാറില്ല , ഇവിടെ ചെന്നാൽ മൂന്നു വയസ്സ് കാർക്കും കൊടുക്കണം ഫുൾ ടിക്കറ്റ് ചാർജ് . ആ കടമ്പയും കഴിഞ്ഞു ചെല്ലുമ്പോൾ ആണ് രണ്ടു ആണുങ്ങളും ഒരു പെണ്ണും കൂടി എയർ പോർട്ടിൽ സെക്ക്യൂരിറ്റി ചെക്കിങ് പോലും നാണിക്കുന്ന രീതിയിൽ അമ്മമാരുടെ കൈയ്യിലെ ഹാൻഡ് ബാഗ് മുതൽ എല്ലാം തിരഞ്ഞു പുറത്തിട്ടു പരിശോധിക്കൽ , അതിൽ കാണുന്ന കുട്ടികൾക്ക് കൊടുക്കാനുള്ള ബിസ്‌ക്കറ് പോലും എടുത്തു പുറത്തിട്ടു നമ്മളെ ഉള്ളിലേക്ക് പറഞ്ഞു വിടുന്നു , കുടി വെള്ളം പോലും അകത്തു കടത്താൻ അനുവദിക്കില്ല . അത് കഴിഞ്ഞു ലോഞ്ചിൽ ചെന്നിരുന്നാൽ അവിടെ അവരുടെ വക ഐസ് ക്രീം , കൂൾ ഡ്രിങ്ക്സ് , പോപ്പ്‌കോൺ , മറ്റു സാധനങ്ങൾ . ഇതെല്ലം പുറത്തു കിട്ടുന്ന വിലയേക്കാൾ ഇരട്ടി കൊടുക്കണം . ഉദാ:- ഒരു ചായ 25 രൂപ , ഐസ് ക്രീം 50 രൂപ, പോപ്പ്‌കോൺ 100 രൂപ . ജനപ്രിയ നായകൻറെ തിയേറ്ററിൽ നടക്കുന്ന ഈ പകൽ കൊള്ള അധികൃതരുടെ മുന്നിൽ പരാതി പെടും എന്ന പറഞ്ഞപ്പോൾ അവിടെ നിൽക്കുന്ന ജീവനക്കാരുടെ വക പരിഹാസം വേറെ . വെറും 500 മീറ്റർ അപ്പുറത്തു ഈ ജനപ്രിയ നായകൻറെ തന്നെ “ഐ വിഷൻ ” എന്ന കണ്ണാസ്പത്രി ഉണ്ട് . പറയുമ്പോൾ എല്ലാം ജനത്തിന് വേണ്ടി , അടുത്തറിയുമ്പോൾ ആണ് എല്ലാം ജനത്തിന്റെ പണത്തിനു വേണ്ടി ആണെന്ന് അറിയുന്നത് .