അമാലാപോളും എ.എല്‍ വിജയിയും വിവാഹമോചിതരായി

ചെന്നൈ: അമലാപോളും സംവിധായകന്‍ എ.എല്‍ വിജയിയും തമ്മിലുള്ള വിവാഹമോചനത്തിന് കോടതി അനുമതി നല്‍കി. ചൊവ്വാഴ്ച ചെന്നൈയിലെ കുടുംബകോടതിയിലായിരുന്നു കാര്യങ്ങള്‍ ഭംഗിയായി അവസാനിച്ചത്. 2014 ലാണ് ഇരുവരും വിവാഹിതരായത്.

സംവിധായകന്‍ കൂടിയായ വിജയ്‌യുടെ ദൈവത്തിരുമകന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് പ്രണയം മൊട്ടിട്ടത്. വിവാഹത്തിനു ശേഷവും അമല സിനിമയില്‍ സജീവമായിരുന്നു. അമല അഭിനയിക്കുന്നതിനോട് ഭര്‍ത്താവിന് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ വിജയിയുടെ കുടംബത്തിന് എതിര്‍പ്പുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ പിതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. പരസ്പ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്ന് എ.എല്‍ വിജയ് പറഞ്ഞു.

ജീവിതത്തില്‍ പല കാര്യങ്ങളിലും ഇരുവരും വ്യത്യസ്തരായിരുന്നു. സിനിമയിലെ വളര്‍ച്ചയെക്കാളുപരി വൈകാരികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്കാണ് താന്‍ പ്രാധ്യാന്യം നല്‍കിയിരുന്നതെന്നും അമല പോള്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.  24 വയസ്സുള്ള പെണ്‍കുട്ടിയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഏറെ വിശാലമായിരുന്നു. വിവാഹ തീരുമാനത്തില്‍ തനിക്ക് തെറ്റിയയെന്നും അമല പോള്‍ പറഞ്ഞിരുന്നു.

കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നുവെങ്കില്‍ പിരിയേണ്ടി വരില്ലായിരുന്നു. നേരത്തെ വിവാഹം കഴിച്ചതാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റ് പറ്റാന്‍ കാരണം. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലായിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് പിരിയേണ്ടി വരില്ലായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും അമല പറഞ്ഞു.