അച്ഛന്റെ പീഡനത്തിനിരയായ അഞ്ചുവയസ്സുകാരിയെ മുത്തശ്ശി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

അഞ്ചു വയസുകാരിയെ പിതാവ് പീഡിപ്പിച്ചു. തെളിവ് നശിപ്പിക്കാന്‍ മുത്തശ്ശി പേരക്കുട്ടിയെ കൊന്ന് കുഴിച്ചുമൂടി.മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ജൗലക് വാനി ഗ്രാമത്തിലാണ് സംഭവം നടന്നത്. പിതാവ് സച്ചിന്‍ ഷിന്‍ഡെയും മുത്തശ്ശി അനസൂയയേയും പൊലിസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്.

തന്റെ മകന്‍ ചെയ്ത കുറ്റകൃത്യം മറച്ചുവെക്കാനും തെളിവുനശിപ്പിക്കാനും മകനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താനുമാണ് താന്‍ പേരക്കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മുത്തശ്ശി മൊഴിനല്‍കിയിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ സ്‌കൂള്‍ കെട്ടിടത്തിന് നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല.

മൃതദേഹം മറവു ചെയ്തതിനു ശേഷം കുട്ടിയെ കാണാനില്ലെന്നു കാണിച്ച് ഇരുവരും പൊലിസില്‍ പരാതി നല്‍കിയിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ശേഷം ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെ്ട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.