ദിലീപിനെ ന്യായീകരിച്ച് പോലീസ് മേധാവി ബെഹ്‌റ

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച  സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെയും പോലീസിനേയും ന്യായീകരിച്ച് പോലീസ് മേധാവി ബെഹ്‌റ. സംഭവത്തില്‍ ഇരുകൂട്ടര്‍ പറയുന്നതും ശരിയാണ് എന്നാല്‍ ഇക്കൂട്ടരില്‍ ആരു പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് പറയാനാകില്ലെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഒന്നും പറയാനാകില്ലെന്നും അത് കോടതിയലക്ഷ്യമാകുമെന്നും ബെഹറ പറയുന്നു. സംഭവം വിശദമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും.

നടിയെ തട്ടിക്കൊണ്ടുപോയ സുനില്‍കുമാര്‍ തനിക്ക് ജയിലില്‍ നിന്നും കത്തയച്ച കാര്യം അന്നു തന്നെ ഡി.ജി.പിയേയും അറിയിച്ചിരുന്നതായി ദിലീപ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അത് നടന്ന് 20 ദിവസത്തിനകമാണ് പരാതിപ്പെട്ടതെന്നാണ് പോലീസിന്റെ വാദമെന്നാണ് പോലീസിന്റെ വാദം. ഇക്കാര്യത്തില്‍ പോലീസിന്റെ നിലപാടിനെയും ബെഹ്‌റ ന്യായീകരിക്കുന്നുണ്ട്. സംശയം തോന്നിയാല്‍ പല കാര്യങ്ങളും കൂടുതലായി അന്വേഷിക്കേണ്ടതുണ്ടെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചിട്ടുണ്ട്.