സാക്ഷിമൊഴികൾ മാധ്യമങ്ങൾ ചർച്ച ചെയ്യണ്ട ; പൊലീസ് കോടതിയിയെ സമീപിക്കുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിമൊഴികൾ മാധ്യമങ്ങൾ ചർച്ച ചെയ്യണ്ടന്നു പോലീസ് . അത് ഒഴിവാക്കാൻ പോലീസ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു .സാക്ഷികളുടെ മൊഴി മാധ്യമങ്ങളില്‍ വന്നാൽ സാക്ഷികള്‍ കോടതിയില്‍ വരാന്‍ വൈമനസ്യം കാണിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് മാധ്യമങ്ങൾ സാക്ഷിമൊഴി ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ചർച്ച ചെയ്തതോടെയാണ് പോലീസ് കോടതിയിലേക്ക് പോകുന്നത്.
355 സാക്ഷികളും. നടി മഞ്ജുവാര്യര്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്ന് 50 സാക്ഷികളാണ് ഉള്ളത്. രണ്ട് മാപ്പ് സാക്ഷികളും കേസിലുണ്ട്. ജയിലില്‍നിന്നും പള്‍സര്‍ സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ലാലും ദിലീപിനെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച പൊലീസുകാരന്‍ അനീഷുമാണ് മാപ്പ് സാക്ഷികള്‍. 22 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.കൂട്ടബലാത്സംഗം അടക്കം 17 കുറ്റങ്ങളാണ് എട്ടാം പ്രതിയായ ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് അടക്കം 12 പ്രതികളുണ്ട്.