ആശുപത്രിക്കാർ കൊടുത്തുവിട്ട മൃതദേഹങ്ങള്‍ തമ്മില്‍ മാറി; സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു

മലപ്പുറം: ആശുപത്രിക്കാർ കൊടുത്തുവിട്ട മൃതദേഹങ്ങള്‍ തമ്മില്‍ മാറി.സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു വീട്ടുകാർക്ക് നൽകി .ചുങ്കത്തറ മാർത്തോമാ ഹോസ്പിറ്റലിലാണ് സംഭവം നടന്നത് .
ആളുമാറി സംസ്‌കരിച്ചതറിഞ്ഞ് കല്ലറ പൊളിച്ച് ആശുപത്രിയില്‍ മൃതദേഹം തിരിച്ചെത്തിക്കുകയായിരുന്നു. മുട്ടിക്കടവ് സ്വദേശിനി ഏലിയാമ്മ, മണിമൂളിയിലെ മറിയാമ്മ എന്നിവരുടെ മൃതദേഹങ്ങളാണു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്.

ജൂൺ അഞ്ചാം തീയതി ഏലിയാമ്മയുടെ ബന്ധുക്കള്‍ വന്നപ്പോള്‍ ആശുപത്രിക്കാര്‍ കൊടുത്തുവിട്ടതു മറിയാമ്മയുടെ മൃതദേഹമാണ്. അവര്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് മറിയാമയുടെ ബന്ധുക്കള്‍ മൃതശരീരം ഏറ്റു വാങ്ങാനായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.എന്നാൽ ഈ സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിക്കൊന്നുമില്ലന്ന് ഇരു വീട്ടുകാരും അറിയിച്ചു.