മാര്‍പാപ്പ മാപ്പ് പറയണമെന്ന് ആര്‍എസ്എസ് സംഘടന

മാര്‍പാപ്പ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് പോഷക സംഘടന. നോര്‍ത്ത് ഈസ്റ്റിലെ മത വിവേചനത്തിനും ക്രിസ്ത്യന്‍ മിഷിനറിമാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും ആരോപിച്ചാണ് മാര്‍പാപ്പ ഫ്രാന്‍സിസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് പോഷക സംഘടന രംഗത്തുവന്നിരിക്കുന്നത്.

ഇക്കാര്യം ഉന്നയിച്ച് മാര്‍പാപ്പക്ക് സംഘടന കത്ത് അയക്കുകയും ചെയ്തു. ആര്‍എസ്എസ് അനുകൂല നിയമ സംഘടനയാണ് കത്ത് അയച്ചത്. ക്രിസ്ത്യന്‍ സമുദായം രാജ്യത്ത് നടത്തുന്ന ആക്രമണങ്ങളെയും അതിക്രമങ്ങളെയും അപലപിക്കുകയും അടക്കിനിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ ഇന്ത്യ നിയമ നടപടിയെടുക്കുമെന്ന് ഇവര്‍ കത്തിലൂടെ ഭീഷണി മുഴക്കുകയും ചെയ്യുന്നു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ക്രൈസ്തവ സഭയുടെ ഇന്ത്യന്‍ നേതൃത്വത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് ഭീഷണി. മേഘാലയയിലെ ആര്‍എസ്എസ് പ്രചാരകായ വിനയ് ജോഷിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ റൈറ്റ്സ് ഒബ്‍സര്‍വേറ്ററിയാണ് മാര്‍പാപ്പക്ക് കത്ത് അയച്ചിരിക്കുന്നത്.