വി എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കൊച്ചി: വിവാദ വ്യവസായി വി എം രാധാകൃഷ്ണനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടപടി. ഇദ്ദേഹത്തിന്റെ 23 കോടിയോളം മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി.

2004-2008 കാലയളിവില്‍ സമ്പാദിച്ച സ്വത്താണ് കണ്ടുകെട്ടിയത്. ഈകാലയളവില്‍ സമ്പാദിച്ച ഹോട്ടല്‍ ഫ്‌ലാറ്റ് എന്നിവ കണ്ടുകെട്ടുന്ന സ്വത്തില്‍ ഉള്‍പ്പെടും.

മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. മലബാര്‍ സിമന്റ്‌സില്‍ എറ്റവും അഴിമതി നടന്ന കാലഘട്ടമാണ് 2004-2008.

ഈ കാലയളവില്‍ മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായിരുന്നു രാധാകൃഷ്ണന്‍. കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സ്വത്താണ് പ്രധാനമായും കണ്ടുകെട്ടിയത്‌

.