കാമുകന്റെ ക്രൂരത; ക്ഷേത്രത്തിലേക്ക് പോയ കാമുകിയെ തട്ടികൊണ്ടുപോയി കൂട്ടുകാരുമായി ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു

പ്രണയബന്ധം ഉപേഷിച്ച് പാതിവഴിയില്‍ പിരിയാന്‍ തീരുമാനിച്ച പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുകളും ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്തു. പ്രതികാരം തീരാതെ ബലാല്‍സംഗത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹ മാധ്യത്തിലൂടെ പ്രചരിപ്പിച്ചു. ഇന്ത്യയുടെ മനസാക്ഷിയെ വിറപ്പിച്ച സംഭവം നടന്നത് ഹൈദരാബാദില്‍. സംഭവത്തില്‍ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സായി, കാര്‍ത്തിക്, പവന്‍ എന്നീ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റിലായത്.

അറസ്റ്റിലായ സായിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി പ്രണയബന്ധം തുടരാന്‍ വിസമ്മതിച്ചു. ഇതിന്റെ ദേഷ്യം തീര്‍ക്കാനാണ് പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് സായി ബലാല്‍സംഗം ചെയ്തത്. ക്ഷേത്രത്തില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എന്നിട്ട് അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി.

പെണ്‍കുട്ടിക്കൊപ്പം സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്ന സമയത്ത് സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിക്കുന്നത് വിഡിയോയിലുണ്ട്. മാത്രമല്ല ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി ഉപ്രവിക്കരുതെന്ന് കരഞ്ഞപേക്ഷിച്ച് യുവാക്കളുടെ കാലുപിടിക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പീഡന വിവരം പെണ്‍കുട്ടി പൊലീസിനെ അറിയിച്ചിരുന്നില്ല. എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിഡിയോ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

അതിനുശേഷം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് യുവാക്കള്‍ക്കെതിരെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി സായി ബിഎസ്‌സി അഗ്രികള്‍ച്ചറല്‍ വിദ്യാര്‍ഥിയാണ്.