താന്‍ ശിവഭക്തനാണെന്നു രാഹുൽ ഗാന്ധി

അഹമ്മദാബാദ്: തന്റെ ക്ഷേത്രദര്‍ശനത്തെ പരിഹസിച്ച ബി.ജെ.പിക്ക് രാഹുലിന്റെ മറുപടി. താന്‍ ശിവഭക്തനാണെന്നും അതിനാലാണ് ക്ഷേത്രം സന്ദര്‍ശിച്ചതെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.മറ്റുള്ളവര്‍ എന്തെങ്കിലും പറയട്ടെ. താന്‍ വിശ്വസിക്കുന്ന സത്യം തന്നോടൊപ്പമുണ്ടെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഹിന്ദുത്വ വികാരം ഇളക്കി നേട്ടമുണ്ടാക്കുകയാണ് രാഹുലിന്റെ ലക്ഷ്യമെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.അത്ര വലിയ ഭക്തനാണെങ്കില്‍ ഡല്‍ഹിയിലെ ക്ഷേത്രങ്ങളില്‍ എന്തുകൊണ്ട് പോകുന്നില്ല എന്നായിരുന്നു ബി.ജെ.പിയുടെ ചോദ്യം.

സെപ്തംബറില്‍ ദ്വാരകയിലെ ദ്വാരകാധീശ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ടാണ് വടക്കന്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ തുടക്കമിട്ടത്.