സി.പി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതിയായ അഡ്വ. സി.പി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തളളി.വസ്തു ഇടപാടുകാരനായ രാജീവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പൊലിസ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഗൂഡാലോചനാക്കുറ്റമാണ് ഉദയഭാനുവിനെതിരെ ചുമത്തിയിരിക്കുന്നത്.

അഭിഭാഷകന് ജാമ്യം നല്‍കരുതെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസിലെ മറ്റു പ്രതികളുമായി ഫോണില്‍ സംസാരിച്ചത് ഗൂഡാലോചനക്ക് തെളിവല്ലെന്നാണ് പ്രതിഭാഗം വാദം.

കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് രാജീവിനെ ചാലക്കുടി പരിയാരം തവളക്കുഴിപാറയിലുള്ള ആളൊഴിഞ്ഞ പറമ്പിലെ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടത്. രാജീവിന്റെ മരണം കൊലപാതകമാണെന്ന് അന്നേ പൊലിസ് സ്ഥിരീകരിച്ചിരുന്നു.