പാര്‍ട്ടി സമ്മേളനങ്ങളില്‍ വിഎസിന് വിലക്ക്

ആലപ്പുഴ: പാര്‍ട്ടി സമ്മേളനങ്ങളില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് വി.എസ് അച്യുതാനന്ദന് ക്ഷണമില്ല. സിപിഐഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പങ്കെടുക്കുന്നുണ്ടെങ്കിലും വിഎസിനെ എവിടെയും ക്ഷണിച്ചില്ല. വിഭാഗീയതയുടെ പേരില്‍ വി.എസിന ജില്ലാസമ്മേളനങ്ങളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയെന്ന പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍.

പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയായ വി.എസ് സമ്മേളനങ്ങളുടെ ചിത്രത്തില്‍ തന്നെയില്ല. സിപിഐഎം ജില്ലാസമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ച വയനാട്, തൃശൂര്‍ ജില്ലാസമ്മേളനങ്ങളില്‍ വി.എസിനെ പൂര്‍ണമായി ഒഴിവാക്കി. വി.എസ് അച്യുതാനന്ദന്റെ പ്രവര്‍ത്തനമേഖലയായി തിരുവനന്തപുരം ജില്ലാസമ്മേളനത്തിലും ജന്മനാടായ ആലപ്പുഴയിലെ ജില്ലാസമ്മേളനത്തിലും വി.എസിന്റെ സ്വന്തം മണ്ഡലമായ മലമ്പുുഴ സ്ഥിതി ചെയ്യുന്ന പാലക്കാട് ജില്ലയിലെ പാര്‍ട്ടി സമ്മേളനത്തിലും വിഎസിനെ ക്ഷണിച്ചില്ല.