ന്യൂഡൽഹി: സ്ത്രീയെ അവരുടെ അനുവാദമില്ലാതെ തൊടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഡല്‍ഹി കോടതി. അതേസമയം, സ്ത്രീകള്‍ വീണ്ടും വീണ്ടും ലൈംഗീക പീഡനത്തിന് ഇരയായികൊണ്ടിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.ഒമ്പതു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയുടെ ശിക്ഷാ വിധി പുറപ്പെടുവിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സീമ മൈയ്നിയാണ് ഇക്കാര്യം പറഞ്ഞത്.