ഇപ്പോഴുള്ളത്‌ സ്റ്റീഫന്‍ ഹോക്കിങ്ങ്‌-അപരനോ?

ടൈറ്റസ്‌ കെ.വിളയില്‍

ശാസ്ത്രലോകത്തിന്‌ എന്നും അത്ഭുതമായ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌ ദശാബ്ദങ്ങള്‍ക്ക്‌ മുന്‍പെ മരിച്ചതായും ഇപ്പോഴുള്ളത്‌ അപരനാണെന്നും അവകാശപ്പെട്ട്‌ ഒരു കൂട്ടം സിദ്ധാന്തകര്‍. ഹോക്കിങ്ങിന്റെ 76 ാ‍ം പിറന്നാള്‍ കഴിഞ്ഞ ദിവസമാണ്‌ ആഘോഷിച്ചത്‌. ഇതിനു പിന്നാലെയാണ്‌ വിവാദങ്ങളുമായി ഒരു കൂട്ടര്‍ രംഗത്തെത്തിയത്‌.

ദശാബ്ദങ്ങള്‍ക്കു മുമ്പ്‌ യഥാര്‍ഥ ഹോക്കിങ്‌ മരിച്ചെന്നും ഇപ്പോള്‍ ഉള്ളത്‌ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അപരനാണെന്നും ഇവര്‍ വാദിക്കുന്നു. നിലവില്‍ ഉള്ള അപരന്‍ രാഷ്ട്രീയക്കാരുടെയും ചില ശാസ്ത്രജ്ഞരുടെയും കളിപ്പാവയാണെന്നുംഇക്കൂട്ടര്‍ ചേര്‍ന്ന്‌ നാടകം കളിക്കുകയാണെന്നുമാണ്‌ ഇക്കൂട്ടര്‍ വാദിക്കുന്നത്‌.

ഹോക്കിങ്ങിന്റെ രൂപത്തിനു കാര്യമായി മാറ്റമില്ലെന്ന എന്നതാണ്‌ ഇവര്‍ തങ്ങളുടെ വാദം സമര്‍ത്ഥിക്കാനായി പറയുന്നത്‌. ശാസ്ത്രജ്ഞനു എഎല്‍എസ്‌ രോഗമുണ്ട്‌.(Amyotrophic Lateral Sclerosis (ALS)നാഡികോശങ്ങളുടെ പ്രവര്‍ത്തനരാഹിത്യം മൂലം പേശികളുടെ ചലനം നഷ്ടപ്പെടുന്ന അവസ്ഥ) എന്നിട്ടും 1982 ലെ ചെറുപ്പം അദ്ദേഹം 2017 ലും നിലനിര്‍ത്തുന്നു. ഇതു കൂടാതെ മനുഷ്യന്‍ വളര്‍ന്നാലും ചെവി വളരുകയില്ല. പക്ഷേ ഹോക്കിങ്ങിന്റെ രൂപത്തില്‍ ചെവിക്ക്‌ മാറ്റമുണ്ട്‌. പല്ലിന്റെ ഘടനയിലും വ്യത്യാസം പ്രകടമാണ്‌.

സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ആദ്യ വിവാഹം ജെയിന്‍ വൈല്‍ഡുമായി ആയിരുന്നു. അന്നു സാധാരണ വസ്ത്രങ്ങള്‍ ധരിച്ച ഹോക്കിങ്‌ രണ്ടാം വിവാഹത്തിനു പ്രത്യേകമായ വിധം വസ്ത്രധാരണം നടത്തിയെന്നും ചിന്തകര്‍ പറയുന്നു. എലൈന്‍ മാസെണാണ്‌ ഹോക്കിങ്ങിന്റെ രണ്ടാം ഭാര്യ.

ഹോക്കിങ്‌ സംസാരിക്കുന്നത്‌ കമ്പ്യൂട്ടറിന്റെ സഹായത്താടെയാണ്‌. കവിളിലെ മസിലുകള്‍ വിറയ്ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ യന്ത്രസഹായത്തോടെ ഹോക്കിങ്‌ സംസാരിക്കുന്നത്‌. ഇതിലും ഇവര്‍ സംശയം പ്രകടിപ്പിക്കുന്നു.1985 ല്‍ സ്റ്റീഫന്‍ ഹോക്കിങ്‌ മരിച്ചു എന്നാണ്‌ ഇവരുടെ വാദം.അന്നു അദ്ദേഹത്തിന്‌ കടുത്ത ന്യുമോണിയ പിടിപെട്ടിരുന്നു.ആ രോഗം അദ്ദേഹത്തിന്റെ അന്തകനായി.എന്നാല്‍ രോഗമുക്തി നേടി ഹോക്കിങ്‌ തിരിച്ചു വന്നതായാണ്‌ പ്രചരിപ്പിക്കപ്പെട്ടത്‌.ഏറ്റവും ആധുനികമായ കമ്പ്യൂട്ടര്‍ സംവിധാനങ്ങളെ കുറിച്ചുള്ള അപാരമായ അറിവോടെയാണ്‌ ഹോക്കിങ്‌ തിരിച്ചെത്തിയത്‌.ഇതൊട്ടും വിശ്വസനീയമല്ല എന്നാണ്‌ വിമര്‍ശകര്‍ പറയുന്നത്‌ .

ആദ്യകാലങ്ങളില്‍ ശാസ്ത്രവിഷയങ്ങള്‍ മാത്രം സംവദിച്ചിരുന്ന ഹോക്കിങ്‌ അടുത്തകാലത്തായി രാഷ്ട്രീയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അതിശയകരമായ പക്ഷം പിടിച്ചാണ്‌ സംസാരിക്കുന്നത്‌.ആഗോളതപനം,കാര്‍ബണ്‍ ടാക്സിംഗ്‌,ട്രമ്പ്‌ വിരുദ്ധത,ബ്രക്സിറ്റ്‌ വിരുദ്ധ നിലപാട്‌,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ തുടങ്ങിയ വിഷയങ്ങളിലെ ഹോക്കിങ്ങിന്റെ അഭിപ്രായങ്ങള്‍ ഒട്ടേറെ സംശയങ്ങള്‍ ഉണര്‍ത്തുന്നുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു

നൂറു വര്‍ഷം കൊണ്ട്‌ മാനവരാശി ഇല്ലതാക്കുമെന്നു പ്രചരിപ്പിക്കാനും അന്യഗ്രഹജീവികള്‍ ഉണ്ടെന്നു അവകാശപ്പെട്ട്‌ സാധാരണക്കാരെ ഭയപ്പെടുത്തുന്നതിനു വേണ്ടിയാണ്‌ ഈ നാടകമെന്നും ഇവര്‍ പറയുന്നു.
ലണ്ടനില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ‘മെയില്‍ ഓണ്‍ലൈനാ’ണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തത്‌.
(http://www.dailymail.co.uk/…/Has-Stephen-Hawking-replaced-p…)