ആമിയിലെ പാട്ടുകളെത്തി;ഓഡിയോ ലോഞ്ച് സംഭവമാക്കി കമൽ

മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ആമിയിലെ പാട്ടുകൾ എത്തി.ആമിയുടെ ഓഡിയോ ലോഞ്ച് ഇന്നലെ ലുലു മാളിലെ വേദിയിൽ നടന്നു. ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ്.

കഥകളുടെ രാജകുമാരിയായ മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് കമൽ ഈ ചിത്രം അവതരിപ്പിക്കുന്നത്. റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസും റോബാ റോബനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.മനോഹരങ്ങളായ പാട്ടുകളാൽ സമ്പുഷ്ടമായ ആമിയിലെ പാട്ടുകൾ ഒരുക്കുന്നത് എം.ജയചന്ദ്രൻ ആണ്.ഓഡിയോ ലോഞ്ചിൽ സിബി മലയിൽ,ജോഷി,സംവിധായകൻ കമൽ,നായിക മഞ്ചു വാര്യർ,മുരളി ഗോപി,ടോവിനോ തോമസ്,എം ജയചന്ദ്രൻ ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകർ പങ്കെടുത്തു.
മാധവിക്കുട്ടിയുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള കഥാപാത്രങ്ങളിലൂടെയാണ് കഥാവികസനം. അവരിൽ കുടുംബക്കാർ, സാഹിത്യകാര·ാർ തുടങ്ങി സമൂഹത്തിലെ നിരവധിപേരുടെ സാന്നിധ്യമുണ്ട്.കമൽതന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്തന്. വലിയ ഹോംവർക്കു നടത്തിയാണ് തിരക്കഥ തയാറാക്കിയത്. മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ പിന്നെയും പിന്നെയും വായിച്ചു. പലതും നേരിൽ ശേഖരിച്ചു. അതിൽനിന്നും തള്ളേണ്ടവ തള്ളിയും കൊള്ളേണ്ടവ ഉൾപ്പെടുത്തിയുമാണു തിരക്കഥയ്ക്കു രൂപം നൽകിയത്.
മാധവിക്കുട്ടിയുടെ ബാല്യം മുതൽ മരണംവരെയുള്ള കഥയാണ് ചിത്രം പറയുന്നത്. ആഞ്ജലീന, നീലാഞ്ജന എന്നിവരാണ് ബാല്യവും കൗമാരവും അവതരിപ്പിക്കുന്നത്.
റഫീഖ് അഹമ്മദിന്‍റെയും ഹിന്ദി കവി ഗുൽസാറിന്‍റെയും വരികൾക്ക് എം. ജയചന്ദ്രനും പ്രശസ്ത തബലിസ്റ്റ് സക്കീർ ഹുസൈന്‍റെ സഹോദരൻ തൗഫീഖ് ഖുറൈഷിയും സംഗീതം നൽകുന്നു.
മധു നീലകണ്ഠനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- ശ്രീഗർ പ്രസാദ്, കലാസംവിധാനം- സുനിൽ ബാബു. അരോമ മോഹനാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ. 

ചിത്രങ്ങൾ:ദീപ അലക്‌സ്