പെണ്‍കുട്ടിയെ നോക്കിയെന്നാരോപിച്ച് സഹപാഠികള്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തി

മുംബൈ: പെണ്‍കുട്ടിയെ നോക്കിയെന്നാരോപിച്ച് സഹപാഠികള്‍ ചേര്‍ന്ന് വിദ്യാര്‍ഥിയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ സോളാപുര്‍ ജില്ലയിലാണ് സംഭവം. സഹപാഠികളായ രണ്ടുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്നവരാണ് എല്ലാവരും.

കംപ്യൂട്ടര്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി എത്തിയ വിദ്യാര്‍ഥിയെ ക്ലാസിനു സമീപത്തുവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. വാള്‍ കൊണ്ടാണ് വിദ്യാര്‍ഥി ആക്രമിക്കപ്പെട്ടത്. ആഴത്തില്‍ മുറിവേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മുന്‍പേ മരിച്ചിരുന്നു.

കൊലപാതകം നടത്തിയെന്നു കരുതുന്ന രണ്ടു വിദ്യാര്‍ഥികളെയും സംഭവം നടന്നതു മുതല്‍ കാണ്‍മാനില്ല. ഇവര്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും എത്തിയിരുന്നില്ല. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.