മൊഴി നല്‍കിയതിന്റെ പേരില്‍ എന്നെ ബലാത്സംഗം ചെയ്തു; മുന്‍ നടിയുടെ വെളിപ്പെടുത്തല്‍

മൊഴി നല്‍കിയതിന്റെ പേരില്‍ തന്നെ വ്യവസായി ലൈംഗികമായി പീഡിപ്പിച്ചെന്ന് മുന്‍ നടിയുടെ വെളിപ്പെടുത്തല്‍. പ്രമുഖ വ്യവസായി മുഹമ്മദ് സര്‍ഫറസ് ഏസന്‍, അലിയസ് അനുപ് അമര്‍ ഖന്ന എന്നിവര്‍ക്കെതിരെയാണ് നടി ബങ്കര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

2016ല്‍ ദിപാലി പട്ടീല്‍ എന്ന യുവതിയെ ചതിച്ചതിന്റെ പേരില്‍ സര്‍ഫറസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അറുപത്തി മൂന്ന് കാരിയായ നടി നല്‍കിയ പണം തിരികെ ചോദിക്കാന്‍ സര്‍ഫറസിനെ സമീപിക്കുന്നത്. അദ്ദേഹം നല്‍കാന്‍ തയാറായില്ല.

2016ല്‍ പൂജ സഹാനി സര്‍ഫറസിനെതിരെ സമാനമായ തട്ടിപ്പ് കേസില്‍ പരാതി നല്‍കി. ഈ കേസില്‍ നടിയും മൊഴി നല്‍കി. പൊലീസ് സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക് യാത്രയായ നടിയെ സര്‍ഫറസ് പിന്തുടര്‍ന്നു. ശേഷം വീടിനകത്ത് അതിക്രമിച്ച് കയറി നടിയെ പീഡിപ്പിക്കുകയായിരുന്നു.