കൊലപാതകികളെയും ബലാത്സംഗം ചെയ്യുന്നവരെയും എന്തിനാണ് സംരക്ഷിക്കുന്നത്

ന്യൂഡല്‍ഹി: കത്വ, ഉന്നാവോ ബലാത്സംഗ കേസില്‍ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആക്രമങ്ങള്‍ വര്‍ധിച്ചു വരുന്നു. ഈ ആക്രമണങ്ങളെക്കുറിച്ച് താങ്കള്‍ എന്താണ് ചിന്തിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി മോദിയോട് ചോദിക്കുന്നു.

”കൊലപാതകികളെയും ബലാത്സംഗം ചെയ്യുന്നവരെയും എന്തിനാണ് സംസ്ഥാനം സംരക്ഷിക്കുന്നത്? ഞങ്ങള്‍ കാത്തിരിക്കുകയാണ്. നിങ്ങള്‍ തുറന്ന് സംസാരിക്കൂ”. ട്വിറ്ററിലൂടെ രാഹുല്‍ഗാന്ധി പറഞ്ഞു.

:കത്വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധിച്ച്‌  കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്ത ഇന്ത്യ ഗേറ്റ് മാര്‍ച്ചില്‍ നൂറുകണക്കിന് പേരാണ് എത്തിയത്. അര്‍ധ രാത്രിയില്‍ വിളിച്ചു ചേര്‍ത്ത മാര്‍ച്ചില്‍ ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും മറ്റ് യുവജവനങ്ങളും കുട്ടികളും വയോധികരുമുള്‍പ്പെടെയുള്ളവര്‍ മെഴുകുതിരി കത്തിച്ച് അണിചേര്‍ന്നു.

കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച്‌ ഇന്ത്യ ഗേറ്റിലാണ് അവസാനിച്ചത്. ഇന്ത്യ ഗേറ്റിലേക്കുള്ള വഴി പൊലീസ് അടച്ചിരുന്നുവെങ്കിലും ബാരിക്കേഡുകള്‍ ചാടിക്കടന്ന് രാഹുലിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ ഇന്ത്യാഗേറ്റിലേക്ക് പോയി. രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വാദ്ര, ഗുലാംനബി ആസാദ്, അശോക് ഗെഹ്‌ലോട്ട്, അംബിക സോണി തുടങ്ങിയ നേതാക്കളും പങ്കു ചേര്‍ന്നു.

11 മണിയോടെതന്നെ ഇന്ത്യ ഗേറ്റില്‍ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. നിശ്ശബ്ദത പാലിക്കാന്‍ നേതൃത്വം നിര്‍ദേശിച്ചിരുന്നെങ്കിലും പലപ്പോഴും അത് ലംഘിക്കപ്പെടുകയും സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങുകയും ചെയ്തു.

കത്വ സംഭവത്തെ അപലപിച്ച്‌ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മാര്‍ച്ച്‌ പ്രഖ്യാപിച്ചത്. കത്വ ബലാത്സംഗത്തിലെ പ്രതികള്‍ ശിക്ഷയില്‍നിന്നു രക്ഷപ്പെടരുത്. എങ്ങിനെയാണ് ഈ അക്രമികളെ ചിലര്‍ക്ക് സംരക്ഷിക്കാന്‍ കഴിയുക. നിഷ്കളങ്കയായ ഒരു കുട്ടിയോട് കാട്ടിയ ക്രൂരതയെ രാഷ്ട്രീയവത്കരിക്കാന്‍ അനുവദിക്കരുതെന്നും രാഹുല്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കത്വ സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പൊലീസുകാരും പ്രതികളാണ്. അറസ്റ്റിലായവരില്‍ ഒരാള്‍ കാമപൂര്‍ത്തീകരണത്തിന് കിലോമീറ്ററുകള്‍ താണ്ടി ഉത്തര്‍പ്രദേശിലെ മീറത്തില്‍നിന്ന് യാത്രചെയ്ത് എത്തിയെന്ന കുറ്റപത്രത്തിലെ കണ്ടെത്തല്‍ നടുക്കമുളവാക്കുന്നതായി. കുതിരയെ മേയ്ക്കാന്‍ പോയ എട്ടുവയസ്സുകാരി പെണ്‍കുട്ടിക്ക് വനത്തില്‍ സംഭവിച്ചത് എന്തെന്ന കുറ്റപത്രത്തിലെ മറ്റു വിവരണങ്ങളും ഞെട്ടിപ്പിക്കുന്നതായിരുന്നു. ജനുവരി 10ന് വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ ഒരാഴ്ചക്കുശേഷമാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Image result for Rahul Gandhi Leads Midnight March