യു.പിയില്‍ പതിനാറുകാരന്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പതിനാറുകാരന്‍ ബലാത്സംഗത്തിനിരയാക്കിയ പതിമൂന്നു വയസ്സുള്ള പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍. അയല്‍വാസിയായ 16കാരന്‍ സ്വന്തം സഹോദരിയുടെയും അച്ഛന്റെയും അമ്മയുടെയും മുമ്പിലിട്ടാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ബലാത്സംഗത്തിന് ശേഷം സംഭവം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് 16കാരനും അവന്റെ മാതാപിതാക്കളും പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന്  പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ നിന്ന് കാണ്‍പൂര്‍ ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശിവ്‌ലി ടൗണില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ക്രൂര സംഭവം നടന്നത്.

എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം വെളിപ്പെടുത്തുകയും ഇവര്‍ ഉടന്‍ തന്നെ ശിവ്‌ലി പൊലിസ് സ്റ്റേഷനില്‍ പരാതിപ്പെടുകയുമായിരുന്നു. സംഭവത്തില്‍ പതിനാറുകാരനെയും അയാളുടെ മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തതായി പൊലിസ് അറിയിച്ചു.