ലൈംഗിക പീഡനം: പരാതി രഹസ്യമൊഴിയിലും ആവര്‍ത്തിച്ച് യുവതി, വൈദികര്‍ ഒളിവില്‍;പോലീസ് പിറകെ …

കൊച്ചി: കുമ്പസാര രഹസ്യം വെളിപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റ് നടക്കാനിരിക്കെ ഓര്‍ത്തഡോക്‌സ് വൈദികര്‍ ഒളിവില്‍. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാ. എബ്രഹാം വര്‍ഗീസ്, ഫാ.ജോബ് മാത്യു, ഫാ. ജെയ്‌സ് കെ.ജോര്‍ജ്, ഫാ. ജോണ്‍സണ്‍ വി.മാത്യു എന്നിവരാണ് ഒളിവില്‍ പോയത്. ഇവരില്‍ ഫാ. എബ്രഹാം വര്‍ഗീസും ഫാ.ജോബ് മാത്യുവും മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞദിവസം ഹൈകോടതിയെ സമീപിച്ചിരുന്നു.

അതേസമയം, ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍ക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് യുവതി.  ബലാത്സംഗം ചെയ്തുവെന്ന് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലും പരാതിക്കാരി ആവര്‍ത്തിച്ചു. നേരത്തെ, പൊലിസിനാണ് ഇവര്‍ മൊഴി നല്‍കിയിരുന്നത്. യുവതിയും വൈദികരും താമസിച്ച ഹോട്ടലില്‍ പരിശോധന നടത്താന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത രണ്ടു വൈദ്യരെ അറസ്റ്റു ചെയ്യാനും പൊലിസ്  നീക്കമാരംഭിച്ചു. റ്റു രണ്ടുപേരെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം അറസ്റ്റ് ചെയ്യാനാണ് സാധ്യത. യുവതിയുടെ പരാതിയില്‍ നാല് വൈദികര്‍ക്കെതിരെയും പൊലിസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.