ജോലി ഉറപ്പ് നല്‍കി ; വിജി സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി സമരം അവസാനിപ്പിച്ചു. സിഎസ്‌ഐ സഭയും സര്‍ക്കാരുമായി ചര്‍ച്ച നടത്തി. അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഉറപ്പ് ലഭിച്ചെന്നും ധനസഹായം സര്‍ക്കാര്‍ നല്‍കുമെന്നുമാണ് വിവരം. 22 ദിവസമായി വിജി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലായിരുന്നു.

സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി എം പിയും രംഗത്തെത്തിയിരുന്നു. വീട് പണയം വച്ച് വനിത വികസന കോര്‍പ്പറേഷനില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാമെന്നാണ് സുരേഷ് ഗോപിയുടെ ഉറപ്പ്.

നവംബര്‍ അഞ്ചിന് സനല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം നല്‍കി. എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല.