ഷെറിന്റെ ആന്തരികാവയവങ്ങളെല്ലാം പുഴുക്കള്‍ തിന്നു തീര്‍ത്തിരുന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍

ടെക്‌സാസ്: ഹൂസ്റ്റണില്‍ കൊല്ലപ്പെട്ട മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ ആന്തരികാവയങ്ങള്‍ പുഴുക്കള്‍ തിന്നു തീര്‍ത്തിരുന്നുവെന്ന് ഡോക്ടറുടെ മൊഴി. ഷെറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ജഡ്ജിയോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ദിവസങ്ങള്‍ കഴിഞ്ഞാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നതു കൊണ്ട് തന്നെ അഴുകിയ നിലയിലായിരുന്നു. അതിനാല്‍ തന്നെ മരണ കാരണം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ എലിസബത്ത് വെന്റൂറ പറഞ്ഞു. ‘കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്കു ശേഷം കലുങ്കിനടിയില്‍ നിന്നാണ് അപ്പോഴേക്കും ആന്തരികാവയവങ്ങള്‍ ഭൂരിഭാഗവും പുഴുക്കള്‍ തിന്നു തീര്‍ത്തിരുന്നു’, ഡോ എലിസബത്ത് കോടതിയില്‍ പറഞ്ഞു.

ഹൃദയവും ശ്വാസകോസവുമെല്ലാം ഇത്തരത്തില്‍ തിന്നു തീര്‍ത്തതു കൊണ്ട് തന്നെ മരണ കാരണം കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ല. പാല് ശ്വാസകോശത്തില്‍ ചെന്നാണ് മരണമെന്ന് അതിനാല്‍ തന്നെ ഉറപ്പിക്കാനാവില്ലെന്നും ഡോക്ടര്‍ അറിയിച്ചു.