ഇരട്ട കുട്ടികളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍

പി .പി. ചെറിയാന്‍

മോണ്ടക് (ന്യൂയോര്‍ക്ക്): രണ്ട് വയസ്സ് പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ മാതാവ് ഇരുപത്തി നാല് വയസ്സുള്ള ടെനിയ കാംമ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു.ഉച്ചക്ക് ശേഷം ജാസ്മിന്‍, ജെയ്ഡ എന്ന കുട്ടികളാണ് വാനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാഹനം മോണ്ടക് പാര്‍ക്കിന് മുമ്പില്‍ പാര്‍ക്ക് ചെയ്തതാണ്.സംഭവ ദിവസം ടെനിയ മാതാവിനെ ഫോണില്‍ വിളിച്ചു ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് കരഞ്ഞു കൊണ്ടാണ് അറിയിച്ചത്. കുട്ടികളോടൊപ്പം കാറിലാണ് ഇരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

ഉടനെ 911 വിളിച്ചു പോലീസ് എത്തി വാഹനം പരിശോധിച്ചപ്പോള്‍ കാര്‍ സീറ്റില്‍ ഇരുവരും നിശ്ചലമായി കിടക്കുന്നതാണ് കണ്ടത്. പ്രഥമ ചികിത്സ നല്‍കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.വാഹനത്തിന് സമീപം എത്തിയ പോലീസിനോട് ഇരട്ട കുട്ടികളുടെ മാതാവ് വെടിവെക്കുവാന്‍ ആവശ്യപ്പെട്ട് ഇവരും ആത്മഹത്യ ചെയ്യുവാന്‍ തീരുമാനിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു.

ഇവര്‍ക്ക് നാല് വയസ്സുള്ള ഒരു മകനും ഉണ്ട്. ഈ കുട്ടിയുടെ ചുമതല പിതാവിനെ ഏല്‍പ്പിച്ചു.ടെനിയ ഹോം ഹെല്‍ത്തി എയ്ഡായി ജോലി ചെയ്ത് വരികയായിരുന്നുവെന്നും, ബുധനാഴ്ച അവസാനമായി കാണുമ്പോള്‍ ഒരു പ്രത്യേകതയും ഇല്ലായിരുന്നുവെന്ന് സമീപവാസിയായ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.ഇരട്ടകൊലപാതക കുറ്റം ചുമത്തി ഇവരെ ജയിലിലടച്ചു കുട്ടികളെ കൊല്ലുന്നതിന് പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വെളിപ്പെടുത്തി.

Picture2

Picture3

Picture