പി.എസ്.സി ക്രമക്കേട് ചില വ്യക്തികള്‍ നടത്തിയത്:മുഖ്യമന്തി

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ പി.എസ്.സിയെ ന്യായീകരിച്ച് മുഖ്യമന്ത്രി. പിഎസ്സിയുടെ വിശ്വാസത്യത തകര്‍ക്കരുതെന്ന് തന്നെയാണ് നിലപാടെന്നും നിലവിലുണ്ടായ ക്രമക്കേട് ചില വ്യക്തികള്‍ നടത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്സി എന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയത് അവരുടെ തന്നെ വിജിലന്‍സ് സംവിധാനമാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കാലങ്ങളിലും ചില പിഎസ്സി പരീക്ഷയില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. അന്നും പരീക്ഷ റദ്ദാക്കുന്ന പോലുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. പിഎസ്സിയുടെ പ്രൊഫഷണലിസം മെച്ചപ്പെടുത്താന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന കാര്യം അവരുമായി ചര്‍ച്ച ചെയ്യുമെന്നും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.