സ്വന്തം കുഞ്ഞിന് ‘ഷെഹല’ എന്ന് പേരിട്ട് അധ്യാപക ദമ്പതികള്‍

മലപ്പുറം: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പു കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷെഹലാ ഷെറിന്‍ സംസ്ഥാനത്തിന് ഒരു തീരാ നഷ്ടം തന്നെയാണ്. ഇപ്പോള്‍ ഇതാ സന്തോഷമുള്ളതാണെങ്കിലും അല്‍പം നൊമ്പരപ്പെടുത്തുന്ന വാര്‍ത്തയാണ് മലപ്പുറത്ത് നിന്നും വരുന്നത്.

ഷെഹലയുടെ ഓര്‍മ്മയ്ക്കായി സ്വന്തം കുഞ്ഞിന് ആ പേര് നല്‍കിയിരിക്കുകയാണ് അധ്യാപക ദമ്പതികള്‍. എരുമുണ്ട് സ്വദേശി വട്ടക്കാവില്‍ വി.വി രാജേഷും ഭാര്യ ഉഷസുമാണ് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് ഷെഹല എന്ന് പേരിട്ടത്.

നരോക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനാണ് രാജേഷ്. പാലേമാട് ശ്രീ വിവേകാനന്ദ കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനിലെ അധ്യാപികയാണ് ഉഷസ്. നവംബര്‍ 23 നാണ് ഇരുവര്‍ക്കും കുഞ്ഞു ജനിച്ചത്.

ഇടുക്കി നെടുങ്കണ്ടത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു ജനനം. കുറമ്പലങ്ങോട് ഗവ. യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആരുഷ് ആണ് ഇവരുടെ മൂത്ത മകന്‍.