കോവിഡ് കാലത്ത് രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക

വാഷിംഗ്ടണ്‍: കോവിഡ് കാലത്ത് രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക. മെക്സിക്കോ അതിർത്തിയിൽ കഴിഞ്ഞിരുന്ന കുടിയേറ്റക്കാരെയാണ് അമേരിക്ക അടിയന്തര നിയമങ്ങൾ ഉപയോഗിച്ചു നാടുകടത്തിയത്.

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിനായാണ് ഈ നീക്കങ്ങളെന്നാണ് ഒൗദ്യോഗിക വിശദീകരണം. കുടിയേറ്റക്കാരെ പുറത്താക്കാൻ മാർച്ച് 21-ന് ആരോഗ്യ വകുപ്പ് കുടിയേറ്റ വിഭാഗത്തിന് അനുമതി നൽകിയിരുന്നു. ട്രംപ് ഭരണകുടം തുടർന്നു വരുന്ന കടുത്ത കുടിയേറ്റ നിയമങ്ങളുടെ തുടർച്ചയാണ് കോവിഡ് കാലത്തെ ഈ നടപടികളെന്ന് വിമർശകർ ആരോപിക്കുന്നു.

6300 കുടിയേറ്റക്കാരെ അമേരിക്ക അവരവരുടെ നാടുകളിലേക്കു തിരിച്ചയച്ചെന്നാണു റിപ്പോർട്ട്. അതേസമയം, കോവിഡിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയിലേക്ക് അനധികൃതമായി അതിർത്തികടന്നു വരുന്നവരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായും റിപ്പോർട്ടുകളുണ്ട്.