വിദേശികളായ 40,000 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഗ്രീന്‍ കാര്‍ഡ് നല്‍കാന്‍ നീക്കം

വാഷിംഗ്ടണ്‍ ഡിസി: വിദേശികളായ 40,000 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഗ്രീന്‍ കാര്‍ഡുകള്‍ അടിയന്തരമായി നല്‍കുന്നതിനുള്ള ബില്‍ സെനറ്റില്‍ അവതരിപ്പിച്ചു. കോവിഡിനേത്തുടര്‍ന്ന് ആരോഗ്യ മേഖലയിലുണ്ടായ അടിയന്തര ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്‍റെ ഭാഗമായാണ് ഹെല്‍ത്ത്കെയര്‍ വര്‍ക്ക്ഫോഴ്സ് റീസൈലന്‍സ് ആക്‌ട് അവതരിപ്പിച്ചത്.

ആക്‌ട് പ്രകാരം വിദേശത്ത് ജനിച്ച ആരോഗ്യ സംരക്ഷണ ജീവനക്കാര്‍ക്ക് അമേരിക്കയിലെ നിയമാനുസൃത സ്ഥിര താമസത്തിനുള്ള നടപടികള്‍ വേഗത്തിലാക്കും. വിസ ആനുകൂല്യങ്ങള്‍ അവസാനിച്ച 25,000 നഴ്സുമാര്‍ക്കും 15,000 ഡോക്ടര്‍മാര്‍ക്കും ഗ്രീന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന പ്രദേശങ്ങളില്‍ മതിയായ ആരോഗ്യപ്രവര്‍ത്തകര്‍ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലുടെ ലക്ഷ്യമിടുന്നത്. എച്ച്‌1 ബി അല്ലെങ്കില്‍ ജെ വിസകളില്‍ അമേരിക്കയിലുള്ള നിരവധി ഇന്ത്യക്കാരായ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നേട്ടമാകുന്നതാണ് പുതിയ ആക്‌ട്.

കോവിഡിനുമുന്പ് തന്നെ അമേരിക്കയില്‍ മതിയായ നഴ്സുമാരില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ നഴ്സമാര്‍ക്കൊപ്പം മറ്റു ആരോഗ്യപ്രവര്‍ത്തകരെയും ലഭ്യമല്ലാതായി.

സമീപകാലത്ത് ലൈസന്‍സ് കഴിഞ്ഞവരെയും വിരമിച്ചവരെയുമൊക്കെ തിരികെയെത്തിച്ചാണ് രാജ്യം സങ്കീര്‍ണമായ സാഹചര്യത്തെ നേരിട്ടത്.