രണ്ടുതരം പ്രതിസന്ധയിലൂടെ കടന്നു പോകുന്ന അമേരിക്ക

വാഷിങ്ടണ്‍: അമേരിക്ക രണ്ട് തരം പ്രതിസന്ധയിലൂടെയാണ് കടന്നു പോകുന്നത്. ഒന്ന് കൊവിഡിന്റെ ഭീകരതാണ്ഡവം, രണ്ട് ജോര്‍ജ്ജ് ഫളോയ്ഡിനെ പൊലീസുദ്യോഗസ്ഥന്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിലുള്ള പ്രതിഷധം. രണ്ടും ഒരുപോലെ ജ്വലിക്കുകയാണ്. രണ്ടിനും ശമനമില്ല. കൊവിഡ് പടര്‍ന്ന് കുതിക്കുമ്ബോള്‍ പ്രക്ഷോഭം പടര്‍ന്ന് വ്യാപിക്കുകയാണ്. രണ്ടും ഒരുപോലെ ശക്തമായി നിലകൊള്ളുമ്ബോള്‍ അമേരിക്കക്കാര്‍ വിഷമിക്കുകയാണ്. പൊലീസ് വെടിവയ്പും ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകം പ്രയോഗിക്കലും ഒരു വശത്ത്, വാഹനങ്ങള്‍ കത്തിക്കല്‍ മറുഭാഗത്ത്. ഇതിനിടയിലൂടെ കൊവിഡ് പടര്‍ന്നു കയറുന്നു. മരിക്കുന്നവരുടെ എണ്ണം കുതിക്കുന്നു. അമേരിക്ക അന്തം വിട്ട് നില്‍ക്കുകയാണ്.

യു.എസില്‍ പുതുതായി 15,856 പേര്‍ കൂടി കൊവിഡ് ബാധിതരായി. 861 പേര്‍കൂടി മരിച്ചു. മൊത്തം രോഗികള്‍ 1,827,206, മൊത്തം മരണം 1,06,028.പ്രതിഷേധം ആളിക്കത്തിയതോടെ ലോസ് ഏയ്ഞ്ചലസ്, സാന്റ മോണിക്ക,ബെവേര്‍ലി ഹില്‍സ്,സാന്‍ഫ്രാന്‍സിസ്‌കോ ഏഓക്ലാന്‍ഡ്, ന്യൂയോര്‍ക്ക് തുടങ്ങി കൂടുതല്‍ നഗരങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധത്തിലേക്ക് ശ്രദ്ധ മുഴുവന്‍ തിരിഞ്ഞപ്പോള്‍ കൊവിഡ് വില്ലന്‍ രൂപമണിഞ്ഞ് അമേരിക്കയെ ആക്രമിച്ച്‌ ശ്വാസംമുട്ടിക്കുകയാണ്..