കൊവിഡ് മാസങ്ങളോളം നിലനില്‍ക്കും, ജാഗ്രത വേണം; മുന്നറിയിപ്പുമായി ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗം മാസങ്ങള്‍ നീണ്ടു നില്‍ക്കാമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍). രോഗം വലിയ രീതിയില്‍ ഇനിയും പടര്‍ന്നേക്കാം. സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ നിര്‍ദേശം നല്‍കി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് ഐസിഎംആര് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയത്.

നഗരങ്ങളിലെ ചേരികളിലെ വൈറസ് വ്യാപനത്തിന് സാധ്യത കുടുതലാണ്. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായിരുന്നു. അതിനാല്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമാക്കണം. ഏതെങ്കിലും തരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ അത് ഗുരുതരമായ പ്രത്യഘാതങ്ങള്‍ക്ക് വഴിവെക്കും.

രാജ്യത്തെ രോഗമുക്തി നിരക്ക് 49.2 ശതമാനമാണ്. സീറോ സര്‍വ്വേയിലൂടെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞു. 83 ജില്ലകളിലാണ് സര്‍വ്വേ നടത്തിയത്. 73 ശതമാനം പേര്‍ക്ക് രോഗം വന്നുപോയതായാണ് നിഗമനം. ഒരു ലക്ഷം ജനങ്ങളെ കണക്കിലെടുത്താല്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയുടെ മരണനിരക്ക് കുറവാണെന്നും ഐസിഎംആര്‍ അവകാശപ്പെട്ടു.

രോഗം പരക്കാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കൊവി‍ഡ് മാസങ്ങളോളം നിലനില്‍ക്കും. ഇതുവരെ സാമൂഹികവ്യാപനമില്ല. എന്നാല്‍, വലിയൊരു ജനസമൂഹത്തിന് കൊവിഡ് ഭീഷണി നിലനില്‍ക്കുകയാണെന്നും ആരോഗ്യമന്ത്രാലവും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐസിഎംആര്‍ വ്യക്തമാക്കി.