അറ്റ്ലാന്‍റ വെടിവയ്പ്; പോലീസില്‍ അടിമുടി മാറ്റം വേണമെന്ന് റെയ്ഷാദ് ബ്രൂക്കിന്‍റെ കുടുംബം

വാഷിംഗ്ടണ്‍ ഡിസി അമേരിക്കയില്‍ റെയ്ഷാദ് ബ്രൂക്ക് എന്ന കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. ബ്രൂക്കിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ കുടുംബം ഇതിനോടകം രംഗത്തെത്തിയിരുന്നു.

പോലീസ് ഉദ്യോഗസ്ഥരിലുള്ള വിശ്വാസം എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പോലീസ് വകുപ്പില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ളോയിഡിന്‍റെ മരണത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനെ പോലീസ് വെടിവച്ചുകൊന്നത്. അറ്റ്ലാന്‍റയിലായിരുന്നു സംഭവം.

റെയ്ഷാദ് ഭക്ഷണശാലയിലേക്കുള്ള വഴി തടസപ്പെടുത്തിയെന്നും ഇതേത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സംഘര്‍ഷമുണ്ടായെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഈ സംഘര്‍ഷമാണ് വെടിയുതിര്‍ക്കേണ്ട സാഹചര്യം സൃഷ്ടിച്ചതെന്നും പോലീസ് ന്യായീകരിച്ചു