രാവിലെ ക്വാറന്റീനില്‍ പ്രവേശിച്ചയാള്‍ രാത്രി കുഴഞ്ഞ് വീണു മരിച്ചു

വൈപ്പിന്‍: ജിദ്ദയില്‍ നിന്നും നാട്ടിലെത്തി രാവിലെ ക്വാറന്റീനില്‍ പ്രവേശിച്ചയാള്‍ രാത്രി കുഴഞ്ഞ് വീണു മരിച്ചു. ചെറായി കരുത്തല ചില്ലിക്കാട്ട് പ്രഭാകരന്റേയും ശാന്തയുടേയും മകന്‍ സാഹിഷ്(46) ആണ് മരിച്ചത്. ഹൃദയാഘാതമാണ് കാരണമെന്നാണ് സൂചന.

കോവിഡ് പ്രാഥമിക പരിശോധന ഫലം നെഗറ്റീവാണ്. ജിദ്ദയില്‍ നിന്നു വെള്ളിയാഴ്ച്ച രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ സാഹിഷ് വാഹനം കിട്ടാന്‍ വൈകിയതിനാല്‍ ശനിയാഴ്ച്ച രാവിലെയാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.രാത്രി ഭക്ഷണം കഴിഞ്ഞ് ഫോണ്‍ ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. ജിദ്ദയിലെ ഇടിഎ കമ്പനി ജീവക്കാരനാണ് സാഹിഷ്.