കരിപ്പൂര്‍ ദുരന്തം : 26 പേര്‍ ആശുപത്രി വിട്ടു, 3 പേര്‍ വെന്റിലേറ്ററില്‍

കോഴിക്കോട് : കരിപ്പൂരുണ്ടായ വിമാനാപകടത്തില്‍ പരിക്കേറ്റ 126 യാത്രക്കാരില്‍ 23 പേരുടെ നില ഗുരുതരം.ഇതില്‍ മൂന്ന് പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.വിമാനാപകടത്തില്‍ സാരമായി പരിക്കേറ്റ 26 പേരെ ചികിത്സയ്ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്തതായി വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി അറിയിച്ചു.

പരിക്കേറ്റവരെ സന്ദര്‍ശിച്ചതിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അപകടത്തില്‍പ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിന്റെ രണ്ടു പൈലറ്റുകള്‍ ഉള്‍പ്പെടെ 18 പേര്‍ ഇതുവരെ മരണപ്പെട്ടു.190 പേരാണ് ആകെ വിമാനത്തില്‍ ഉണ്ടായിരുന്നത്.മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് പുരിയും അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തുലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തിയ കാര്യം വ്യോമയാന മന്ത്രി ഔദ്യോഗികമായി സ്ഥിരീകരിച്ചു.