ഇവനെന്റെ പ്രിയ പുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു

വിശ്വാസികളെ പിഴിഞ്ഞ് സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കാന്‍ ക്രൈസ്തവ സഭകളിലെ പുരോഹിതന്‍മാര്‍ ശ്രമിക്കുമ്പോള്‍ ഇവിടെ ഒരു നല്ല ഇടയന്‍ തന്‍െറ വസ്തുവകകളെല്ലാം ദരിദ്രര്‍ക്കായി വിട്ടുകൊടുത്തു.  ക്രിസ്തുവിന്‍െറ വാക്കുകള്‍ അക്ഷരംപ്രതി നടപ്പാക്കിയ ഒരു നല്ല വൈദികനാണ് ഫാദര്‍ മാത്യൂസ് വാഴക്കൂട്ടത്തില്‍. 

-അനിൽ പെണ്ണുക്കര-

ഓര്‍ത്തഡോക്സ് സഭ മലബാര്‍ ഭദ്രാസനം മുന്‍ സെക്രട്ടറിയും അകമ്പാടം, പനമണ്ണ് സെന്റ് മേരീസ് പള്ളികളുടെ വികാരിയുമായ ഫാ. മാത്യൂസ് വാഴക്കൂട്ടത്തിലച്ചന് ഒരു കോടി രൂപ വേണം .അഥവാ ഇനി അതിൽ കൂടുതലായാലും കുഴപ്പമില്ല .സംഭവം ഇത്രേയുള്ളൂ .അച്ചന് ഒരു ഫ്‌ളാറ്റ്‌ വേണം.അദ്ദേഹത്തിന് താമസിക്കാനല്ല .വീടും വസ്തുവും,ബന്ധുക്കളുമൊന്നുമില്ലാത്ത കുറച്ചു പാവങ്ങൾക്ക് താമസിക്കാൻ. തന്‍റെ പേരില്‍ ആകെയുണ്ടായിരുന്ന ഒരേക്കർ നാല്പതുസെന്റ് വസ്തു  20 ഭവനരഹിതര്‍ക്കു ദാനം ചെയ്ത് അവരെയെല്ലാം അവിടെ താൽക്കാലികമായി ഷെഡുകെട്ടി താമസിച്ചിരിപ്പിക്കുന്നു. ഇപ്പോൾ പത്തൊൻപതു കുടുംബങ്ങൾ താമസമാക്കി. ഇനിയും അവിടെ ഒരു ഫ്ലാറ്റ് വേണം. എല്ലാ സൗകര്യങ്ങളോടും കൂടി സാധാരണക്കാരും ഫ്‌ളാറ്റിൽ താമസിക്കട്ടെ.

സമ്പാദ്യം മനുഷ്യനെ ദൈവത്തിൽ നിന്നും  അകറ്റും
……………………………………………………………………………..

അമരമ്പലം പഞ്ചായത്തില്‍ രാമംകുത്ത് തൊണ്ടിയില്‍ പത്തു വര്‍ഷം മുമ്പാണ് മാത്യൂസച്ചന്‍ ഒരേക്കര്‍ 40 സെന്റ് ഭൂമി വാങ്ങിയത്. പറമ്പിൽ വെള്ളമുണ്ട്. ഒരു കിണർ കുഴിച്ചു. ഒന്ന് കൂടി വേണം. അതിന്റെ പണിയും നടക്കുന്നു വൈദ്യുതി ഉടൻ ലഭിക്കും  റോഡ് സൗകര്യങ്ങളെല്ലാം ഉണ്ട്. ഇപ്പോഴത്തെ വില പ്രകാരം ഏക്കറിന് ഒരു കോടി വിലമതിക്കും. റബര്‍ മരങ്ങള്‍ ടാപ്പ് ചെയ്തു തുടങ്ങിയ സമയത്തായിരുന്നു ഈ സ്നേഹ പദ്ധതി. താൽക്കാലിക ഷെഡുനിർമ്മാണത്തിനായി അവയെല്ലാം മുറിച്ചു .ചുറ്റിലും നൂറോളം തേക്കുകളുണ്ടായിരുന്നു. ഒരേക്കര്‍ ഭൂമി നാലു സെന്റ് വീതമുള്ള 20 പ്ലോട്ടുകളാക്കി. സാംസ്കാരിക കേന്ദ്രത്തിന് അഞ്ചു സെന്റും പൊതുകിണര്‍, ജലസംഭരണി എന്നിവയ്ക്കായും സ്ഥലം മാറ്റിവയ്ക്കുകയായിരുന്നു. എല്ലാ പ്ലോട്ടുകളിലേക്കും വഴിയുണ്ട്. ജാതി, മത, രാഷ്ട്രീയ പരിഗണനകളില്ലാതെ വിധവകള്‍, മാറാരോഗികള്‍ തുടങ്ങിയ പരിഗണനവച്ചു നാട്ടുകാരുടെ കമ്മിറ്റിയാണ്
അര്‍ഹരെ കണ്ടെത്തിയത്. സ്ഥലത്തു സ്വയംതൊഴില്‍ സംരംഭത്തിനും പദ്ധതിയുണ്ട്.
സമ്പാദ്യം മനുഷ്യനെ ദൈവത്തില്‍നിന്ന് അകറ്റുമെന്നാണ് അച്ചന്റെ നിലപാട്
നിലപാട്. അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ വേറെ ഭൂമിയില്ല.
കുളക്കണ്ടത്ത് സഹോദരിയുടെ ഒരേക്കറില്‍ വീടുവച്ചാണു താമസം.
സ്വന്തമെന്ന് പറയാൻ തനിക്ക് ഒന്നുമില്ല

സഹായം തേടി എത്തുന്നവർക്കൊപ്പം ഇറങ്ങിച്ചെല്ലുക.അവരെ
ബന്ധുക്കളാക്കുക.അവരൊക്കെയാണ് ഇപ്പോൾ തന്റെ സ്വത്ത്.പത്തൊന്പത്
കുടുംബങ്ങളിൽ ആരും തുണയില്ലാതെ മുന്ന് പെൺകുട്ടികളുമായി താമസിക്കുന്ന ഒരു ഉമ്മയുണ്ട്.ആ പെൺകുട്ടികളുടെ കല്യാണത്തിനായി ഇപ്പോഴേ ശ്രമം
തുടങ്ങണം.തമ്പുരാൻ  അതെല്ലാം നടത്തും.ഇപ്പോൾ അമ്പതോളം വിദ്യാർത്ഥികളെ
അച്ചനും കുടുംബവും സ്‌പോൺസർ ചെയ്തു പഠിപ്പിക്കുന്നു. എൻജിനീയറിങ് തുടങ്ങി
പ്രൊഫഷണൽ കോഴ്‌സുകളിൽ ആണ് സഹായം.ഒരു ചിരി പോലും തിരിച്ചു പ്രതീക്ഷിച്ചല്ല. മികച്ച വിദ്യാഭ്യാസത്തിനു പണം ഒരു തടസ്സമാകരുതു.അത്രേയുള്ളു.
സ്വന്തം അധ്വാനം, ശമ്പളം ഇവയിൽനിന്നുള്ള വരുമാനത്താലാണ് ഇതെല്ലം
ചെയ്യുന്നത്. ആരുടെ മുന്നിലും ഇക്കാര്യത്തിനായി ഇന്നുവരെ
കൈനീട്ടിയിട്ടില്ല . 50,000 മുതൽ നാലുലക്ഷം വരെ കൊടുത്തിട്ടുണ്ട്.
മക്കളുടെ ഫീസ് അടച്ചില്ലെങ്കിലും സ്‌പോൺസർ ചെയ്യുന്ന കുട്ടികളുടെ ഫീസ്
കൃത്യമായി അടയ്ക്കും . അച്ചന്റെ മക്കൾ ആയതുകൊണ്ട് സ്വന്തം മക്കളെ
ഇറക്കിവിടില്ല. എന്നാൽ പാവങ്ങളുടെ കാര്യം അതല്ല .

1

കെ എസ് യു വിൽ നിന്ന് ആധ്യാത്മികതയിലേക്ക്

ചുങ്കത്തറ മാർത്തോമാ കോളേജിലെ പ്രീഡിഗ്രി  പഠന കാലത്തു യൂണിയൻ ചെയര്മാന്
ആയിരുന്നു.കെ എസ് യുവിലൂടെ രാഷ്ട്രീയം പഠിച്ചു.
മലബാർ ഭദ്രാസനാധിപനായിരുന്ന തോമസ് മാർ ദിദിമോസ് ബാവ മാത്യൂസ് അച്ചന്റെ
അമ്മാവനായിരുന്നു. ഇടയ്ക്കിടയ്ക്ക് ബാവായെ കാണാൻ പോകും .അദ്ദേഹവുമായുള്ള
സഹവാസം ,അദ്ദേഹത്തിന്റെ ജീവിത രീതി എല്ലാം വളരെ സ്വാധീനിച്ചു.അദ്ദേഹമാണ്
വൈദിക വൃത്തിയിലേക്കുള്ള അച്ചന്റെ പ്രചോദനം.അഞ്ചുവർഷത്തോളം
ഭദ്രാസനത്തിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.രാഷ്ട്രീയക്കാരൻ
ആയിരുന്നതുകൊണ്ട് തന്റെ അടുക്കൽ വരുന്ന എല്ലാ കള്ളന്മാരെയും
തിരിച്ചറിയാമെന്ന് അച്ചൻ .അതുകൊണ്ടു പലരും പല കളികളുമായും വന്നു.അവരൊക്കെ
തിരിച്ചു പോകുകയും ചെയ്തു .

പള്ളിയും സാമൂഹ്യപ്രവർത്തനവും

രണ്ടും ഒന്നാണ്.പ്രാർത്ഥന സാമൂഹ്യപ്രവർത്തനം തന്നെയാണ് .മറ്റൊരാളിനു നന്മ ലഭിക്കാൻ വേണ്ടിയാണ് എല്ലാ സാമൂഹ്യ പ്രവർത്തനവും .രണ്ടു പള്ളിയുടെ ചുമതല ഉണ്ട്.അതെല്ലാം നന്നായി നിർവ്വഹിച്ചതിനുശേഷമാണു സാമൂഹ്യ പ്രവർത്തനം

.നിലമ്പൂർ മേഖലയിലെ അനേകം വികസന പ്രവർത്തനങ്ങൾക്ക് അച്ചൻ നേതൃത്വം നൽകി.
അച്ചന്റെ ശ്രമഫലമായി   നിർമ്മിച്ചതാണ്  വടപുറത്ത് സ്ഥാപിതമായ ന്യൂ ലൈഫ്
ഹോസ്പിറ്റൽ .മികച്ച ഡോക്ടർമാർ പണം മുടക്കി നിർമ്മിച്ച ആശുപത്രിയുടെ
പ്ലാനും പദ്ധതിയുമൊക്കെ അച്ചൻ തെന്നെ ആയിരുന്നു .സാധാരണക്കാർക്ക് മികച്ച
വൈദ്യ സേവനം ലഭിക്കണം അത്ര തന്നെ . ഫാർമേഴ്‌സ് റിലീഫ് ഫോറത്തിന്റെ സജീവ
പ്രവർത്തകനായിരുന്നു .വിവിധ കർഷക സമരങ്ങൾക്ക് നേതൃത്വം നൽകി ഫാ.
ഫാർമേഴ്‌സ് റിലീഫ് ഫോറത്തിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനം
വഹിച്ചിട്ടുണ്ട്. കടബാധ്യതരായ നിരവധി കർഷകരെ ആത്മഹത്യയുടെ വക്കിൽനിന്നും
രക്ഷിക്കുകയായിരുന്നു സമരങ്ങളുടെയൊക്കെ ആത്യന്തിക ലക്‌ഷ്യം.നമ്മൾ
അവരോടൊപ്പം ഉണ്ട് എന്നൊരു തോന്നൽ ഉണ്ടെങ്കിൽ അതൊരു കരുത്തല്ലേ അവർക്ക്
.പ്രയാസം അനുഭവിക്കുന്നവർക്കൊപ്പം നിൽക്കുമ്പോൾ നമ്മളെക്കാൾ കരുത്തു
അവർക്ക് ലഭിക്കും .കൂടെ ഒരാൾ ഉണ്ടെന്ന വിചാരമാണല്ലോ നമ്മെ നയിക്കുന്നത്
തന്നെ.കുടിയേറ്റ മേഖലയിലെ കർഷകരുടെ കടങ്ങൾക്ക് സർക്കാരിൽനിന്ന് ആശ്വാസം
നേടിയെടുക്കുവാൻ സാധിച്ചത് വലിയ നേട്ടം തെന്നെയാണ് .ഈ സമരങ്ങൾക്ക്
പോയതുകൊണ്ട്  ഈ മേഖലയിൽ നാശം വിതച്ച മദ്യപാനത്തിനെതിരെയും സമരം
ചെയ്യേണ്ടി വന്നു.പലരും നേരെ ആയി .അതൊരു ആശ്വാസമല്ലേ ?

ഭ്രാന്തില്ല ,സ്നേഹം മാത്രം

സഭയിൽ തന്നെ പലരും പറയും വാഴക്കൂട്ടത്തിൽ അച്ചന് മുഴുത്ത ഭ്രാന്താണെന്നു

.നമുക്ക് സ്നേഹമേയുള്ളു.അത് ഭ്രാന്തായിട്ടു മാറും.അത്
ആരോടായാലും.ഇതിനൊക്കെയുള്ള പണം കണ്ടെത്തുന്നത് സ്വന്തം അധ്വാനം
കൊണ്ടാണ്.കുറച്ചു പശുക്കൾ ഉണ്ടായിരുന്നു .ഇപ്പോൾ ഒന്നേയുള്ളു.ഇപ്പോൾ
അല്പം പണത്തിനു പ്രയാസം ഉണ്ട്.ഈ സമയത്തു സ്നേഹമുള്ളവരുടെ സഹായം
വേണം.ഫ്‌ളാറ്റ്‌ നിർമ്മാണത്തിന് മുന്നോടിയായി താമസമാക്കിയവർക്കായി ഒരു
പൊതു സെപ്റ്റിടാങ്കു വേണം.ഇഷ്ടം പോലെ വെള്ളം ലഭിക്കുന്ന പ്രദേശമാണ്
.അതുകൊണ്ടു നല്ലൊരു കിണർ വേണം.അത് അല്പ്പം വലുപ്പത്തിൽ വേണം.അതിനു കുഴി
എടുത്തപ്പോൾ സൈഡ് ഇടിഞ്ഞു വീണു.അപ്പോൾ റിങ് വേണ്ടി വന്നു.അതിന്റെ പണി
നടക്കുന്നു.അടിസ്ഥാനപരമായ കാര്യങ്ങൾ ആദ്യം വേണം .അതിനു സഹായിക്കാൻ
മനസുള്ളവർക്കു സഹായിക്കാം .അച്ചന്റെ നല്ലൊരു ബന്ധുശേഖരം തന്നെയുണ്ട്
അമേരിക്കയിൽ .രണ്ടുവർഷത്തോളം യു.എസ്.എയിലും ശുശ്രൂഷ ചെയ്തിരുന്നു. അങ്ങനെ
കിട്ടിയ പണമെല്ലാം ജീവ കാരുണ്യപ്രവർത്തനങ്ങൾക്കായി
വിനിയോഗിക്കുകയായിരുന്നു .ഇപ്പോൾ അച്ചന് സഹായം വേണ്ട സമയമാണ് .പത്തൊന്പതു
വീടുകൾ ഉണ്ടാക്കണം.അത് പ്രാധാനയമനുസരിച്ചു നിർമ്മിക്കണം.ഒരു കുടുംബം
മുഴുവൻ അന്ധരായ കുടുംബം മുതൽ കുടുംബനാഥൻമാരില്ലാത്ത നിരവധി കുടുംബങ്ങൾ
.അത് കൂടാതെ ഒരു ഫ്‌ളാറ്റ്‌ സാംസ്കാരികനിലയം ,കളിസ്ഥലം അങ്ങനെ നിരവധി
പദ്ധതികൾ .സന്മസുള്ള ആർക്കും അച്ചനോടൊപ്പം കൂടാം .

മനുഷ്യനാകാൻ ശ്രമിച്ചാൽ നന്മയായും സ്നേഹമായും ദയവായും ധർമ്മമായും ഒക്കെ ഈ ജീവിതത്തിൽ കുറച്ചുപേർക്കെങ്കിലും

വെളിച്ചമാകാൻ കഴിയും.ജീവിച്ചിരിക്കുമ്പോൾ തന്നെ അത് ചെയ്യുന്നതാണ്
നല്ലതെന്നാണ് അച്ചന്റെ പക്ഷം .  വലിയൊരു മനസ്സും ആ മനസ്സില്‍ സഹജീവി
സ്നേഹവും;കാരുണ്യവും ഉള്ളവനെ ഈ സല്‍കര്‍മ്മത്തിനു മനസ്സുണ്ടാവൂ ..വളരെ
മഹത്തരമായ ഈ ആശയത്തിനു പ്രചാരം നല്‍കുന്ന അച്ചന് എല്ലാ പിന്തുണയുമായി
ഭാര്യ ജെസി ടീച്ചർ (മറിയം രാമംകുത്ത് പിഎംഎസ്‌എ യുപി സ്കൂള്‍
പ്രധാനാധ്യാപിക ), മൂത്തമകള്‍ സെറിന്‍ (ചൈനയിൽ എംബിബിഎസ് വിദ്യാര്‍ഥിനി),
രണ്ടാമത്തെയാള്‍ ആന്‍ മെറിന്‍ (പ്ലസ് വൺ വിദ്യാർത്ഥിനി )
എന്നിവർ ഒപ്പമുണ്ട്

അച്ചന്റെ ഫോൺ നമ്പർ +91 9495491188