സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്ക് ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: യു പി പൊലീസ് അറസ്റ്റു ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം. ചികിത്സയ്ക്ക് ശേഷം ബന്ധപ്പെട്ട കോടതിയെ ജാമ്യത്തിനായി സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് ചീ?ഫ്? ജ?സ്??റ്റി?സ്? എ?ന്‍ വി ര?മ?ണ അ?ധ്യ?ക്ഷ?നാ?യ ബെ?ഞ്ച് നിര്‍ദേശം നല്‍കിയത്. ഡല്‍ഹി എയിംസിലേക്കോ ആര്‍.എം.എല്‍ ആശുപത്രിയിലേക്കോ മാറ്റണമെന്നാണ് കോടതി നിര്‍ദേശം. ഈ രണ്ട് ആശുപത്രികളില്‍ കിടക്ക അടക്കമുള്ള സൗകര്യമില്ലെങ്കില്‍ ചികിത്സാ സൗകര്യമുള്ള ഡല്‍ഹിയിലെ മറ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് കോടതി ഉത്തരവിട്ടു.

പ്രമേഹം, ഹൃദയ സംബന്ധമായ രോഗം അടക്കമുള്ള അസുഖങ്ങള്‍ കാപ്പനുണ്ടെന്ന യു.പി സര്‍ക്കാറിന്റെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചിരുന്നു. നിലവില്‍  മഥുരയിലെ  ജയിലിലാണ് കാപ്പനുള്ളത്

യുപി സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് കോടതിയുടെ നടപടി. ചികിത്സയ്ക്ക് ശേഷം കാപ്പനെ ജയിലിലേക്ക് മാറ്റാമെന്നും കോടതി വ്യക്തമാക്കി. യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, സിദ്ദിഖ് കാപ്പന് കോവിഡ് നെഗറ്റീവ് ആയെന്ന് പറഞ്ഞിരുന്നു.

ചൊവ്വാഴ്ച കോവിഡ് മുക്തനായ കാപ്പനെ ജയിലിലേക്കു മാറ്റിയെന്നാണ് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കാപ്പനെ ആശുപത്രിയില്‍ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അഭിഭാഷകന്‍ വില്‍സ് മാത്യു കോടതിയെ അറിയിച്ചിരുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ ആരോപണം നിഷേധിച്ചു. ചികിത്സയ്ക്കായി ഡല്‍ഹിയിലെ എയിംസിലേക്കോ സഫ്ദര്‍ ജങ് ആശുപത്രിയിലേക്കോ സിദ്ദിഖ് കാപ്പനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനും കാപ്പന്റെ ഭാര്യ റൈഹാനത്തുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. ചികിത്സയ്ക്ക് ശേഷം, ജാമ്യത്തിന് വേണ്ടി സിദ്ദിഖ് കാപ്പന് കേസ് നിലനില്‍ക്കുന്ന കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. 20ാം തീയതി കോവിഡ് സ്ഥിരീകരിച്ച കാപ്പനെ മഥുരയിലെ കൃഷ്ണ മോഹന്‍ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്.

സിദ്ധീഖ് കാപ്പനെ ചികിത്സക്ക് വേണ്ടി ദില്ലിയിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ അദ്ദേഹത്തിന്റെ കുടുബം പ്രതികരിച്ചു. സത്യം ജയിച്ചെന്ന് സിദ്ദിക്ക് കാപ്പന്റെ ഭാര്യ റൈഹാനത്ത് മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കാപ്പന്റെ  അസുഖത്തിന് ചികിത്സ ലഭിക്കുന്നതില്‍ ആശ്വാസ്യകരമായ നിലപാടാണ് സുപ്രീം കോടതിയെടുത്തത്. നന്ദിയും സന്തോഷമുണ്ട്. ജാമ്യം കൂടി പ്രതീക്ഷിച്ചിരുന്നു. ഒപ്പം നിന്ന മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, എംപിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഇവര്‍ക്കെല്ലാം നന്ദിയറിയിക്കുകയാണെന്നും കാപ്പന് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു.