സദാചാരഗുണ്ടകളുടെ മർദനത്തിന് ഇരയായ അധ്യാപകൻ ജീവനൊടുക്കി

മലപ്പുറം:മലപ്പുറം വേങ്ങര കുറുക ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ചിത്രകല അധ്യാപകന്‍ സുരേഷ് കുമാറാണ് (സുരേഷ് ചാലിയം) മരിച്ചത്.  വാട്ട്സ്ആപ്പ് വഴി വിദ്യാർത്ഥിയുടെ അമ്മയോട് ചാറ്റ് ചെയ്തു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു സംഘം ഇദ്ദേഹത്തെ മർദിച്ചിരുന്നു. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ഉടലാഴം എന്ന ചിത്രത്തിന്റെ കലാസംവിധായകനായി പ്രവർത്തിച്ചിരുന്നു.                                    ഇന്ന് രാവിലെ ആണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ 15 പേരടങ്ങുന്ന സംഘം വീട്ടിലെത്തി സുരേഷ് കുമാറിനെ മര്‍ദ്ദിച്ചിരുന്നതായി സഹോദരന്‍ പ്രകാശ് പറഞ്ഞു. സംഭവത്തില്‍ വേങ്ങര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് ആണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. മറ്റ് കാര്യങ്ങൾ അന്വേഷിക്കുക ആണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞ ദിവസം പരാതികൾ ഒന്നും ലഭിച്ചിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി.