സാഹിത്യവേദി ചർച്ച മെയ് 5-ന് ഡോ. യു. ശശി മേനോൻ ചർച്ച നയിക്കുന്നു

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മെയ് 5 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990
Meeting ID: 814 7525 9178)

കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും മലയാളം അധ്യാപകനായി വിരമിച്ച ഡോ. യു. ശശി മേനോൻ ആണ് ഇത്തവണ സാഹിത്യവേദി ചർച്ച നയിക്കുന്നത്. പെരിയ ഡോക്ടർ അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ, സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം അധ്യാപകൻ, കാസർഗോഡ് മടിക്കൈ ഐ. എച്. ആർ. ഡി. മോഡൽ കോളേജ് അധ്യാപകൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. “ഏകാകിയുടെ ഓർമ്മത്തിരകൾ”, “പ്രതിരോധവും പ്രതിബോധവും”, “ബന്ധങ്ങൾ-ബന്ധനങ്ങൾ” എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

മലയാളത്തിൽ അപൂർവ്വമായി സംഭവിക്കുന്ന ഒരു അത്ഭുത പ്രതിഭാസമാണ് മാധവിക്കുട്ടി എന്ന എഴുത്തുകാരി. അവരുടെ സർഗ്ഗസാന്നിധ്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ചെറുകഥകളിലാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അതിരുകളില്ലാത്ത ആവേശം മാധവിക്കുട്ടിയുടെ മിക്ക കഥാപാത്രങ്ങൾക്കുമുണ്ട്. അതുകൊണ്ടു തന്നെ മാധവിക്കുട്ടിയുടെ രചനകളെ സ്നേഹായനങ്ങൾ എന്ന് വിളിക്കാമെന്ന് തോന്നുന്നു. നിലവിലുള്ള ജീവിത സങ്കൽപ്പങ്ങൾ പലതും കാലഹരണപ്പെട്ടു എന്ന് കരുതിയ മാധവിക്കുട്ടി, ചിറകുകൾ വിരിച്ച് സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളിലേക്ക് ഉയർന്നു പറക്കുവാൻ ആഗ്രഹിച്ച കഥാപാത്രങ്ങളെയാണ് സൃഷ്ടിച്ചത്. മാധവിക്കുട്ടിയുടെ ചെറുകഥകളാണ് മെയ് മാസ സാഹിത്യവേദിയുടെ ചർച്ചാ വിഷയം.

മാർച്ച് മാസത്തിൽ ശ്രീ ആർ. എസ്. കുറുപ്പ് അവതരിപ്പിച്ച “സ്വാതന്ത്ര്യാനന്തര കേരളം എം ടി വാസുദേവൻനായരുടെ കാലം എന്ന നോവലിൽ” എന്ന ചർച്ചയിൽ സാഹിത്യവേദി അംഗങ്ങൾ വളരെ ആവേശകരമായി പങ്കെടുത്തു.

എല്ലാ സാഹിത്യ സ്നേഹികളേയും മെയ് മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

അനിലാൽ ശ്രീനിവാസൻ 630 400 9735
പ്രസന്നൻ പിള്ള 630 935 2990
ജോൺ ഇലക്കാട് 773 282 4955