മരപ്പട്ടി മൂത്രമൊഴിക്കുന്നത് തടയില്‍ മാത്രമാണോ അഡ്മിനിസ്‌ട്രേഷന്‍? ; ഷാഫി പറമ്പില്‍

പാലക്കാട്: സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും നടത്തിയ സമരങ്ങള്‍ അടിച്ചമര്‍ത്തിയ പൊലീസ് നടപടിയിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍. സിദ്ധാര്‍ത്ഥനെ ക്രൂരമായി കൊലപ്പെടുത്തിയിട്ട് അറസ്റ്റ് നടത്താതെ ഇരുട്ടുല്‍ തപ്പിയ പൊലീസാണ് ഒരു ജനാധിപത്യ സമരത്തിന് നേരെ നടപടി എടുത്തതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതികാര നടപടി എടുക്കുകയാണ്. വിവാദമായപ്പോഴാണ് സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ പൊലീസ് നടപടിയെടുത്തത്.

ജനങ്ങളുടെ പ്രശ്‌നത്തില്‍ പ്രതിപക്ഷ സംഘടനകള്‍ ഇടപെടുമ്പോള്‍ മറ്റു പലതിന്റെയും പകപോക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ രാത്രി അറസ്റ്റ് ചെയ്തത് ഒരു ദിവസമെങ്കിലും ജയിലില്‍ അടയ്ക്കാന്‍ ആണ്. അത് വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ്. മാസപ്പടി കിട്ടുന്നവര്‍ കാത്തുനില്‍ക്കേണ്ട, ശമ്പളം കിട്ടുന്നവരാണ് കാത്തു നില്‍ക്കേണ്ടത്. മരപ്പട്ടി മൂത്രമൊഴിക്കുന്നത് തടയില്‍ മാത്രമാണോ അഡ്മിനിസ്‌ട്രേഷനെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു. ഇതിനിടെ, കാട്ടാന അക്രമണത്തിനു പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎംഎമാര്‍ നടത്തുന്ന ഉപവാസം കോതമംഗലത്ത് തുടരുകയാണ്.

മാത്യു കുഴല്‍ നാടനും എല്‍ദോസ് കുന്നപ്പിള്ളിയുമാണ് ഉപവാസമിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പ്രതിഷേധങ്ങളുടെ പേരില്‍ എംഎംഎമാര്‍ക്കും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനുമെതിരെ പൊലീസ് എടുത്ത കേസ്, കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ ഉച്ചയക്കുശേഷം പരിഗണിക്കും. കഴിഞ്ഞ രാത്രിയില്‍ ഡിസിസി പ്രസിഡന്റിനെയടക്കം നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്ജങ്കിലും എല്ലാവര്‍ക്കും കോടതി തത്കാലികമായി ജാമ്യം കൊടുത്തിരുന്നു. പൊലീസ് വാഹനത്തിനുണ്ടായ നാശനഷ്ടമടക്കമുള്ള റിപോര്‍ട്ട് പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. മൃതദേഹത്തോട് അനാദരവു കാട്ടിയത് അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ചുമത്തിയത്.