ഞാന്‍ ചരിഞ്ഞാന്നോ, മലര്‍ന്നാണോ കിടക്കുന്നത് എന്നൊക്കെ ചോദിക്കാമോ: അനുഷ്‌കാ ശര്‍മ

മുംബയ്: നടിയായതിനാല്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ തന്റെ സ്ത്രീത്വത്തെ അംഗീകരിക്കുന്നില്ലെന്ന് അനുഷ്‌കാ ശര്‍മ. എന്റെ എല്ലാകാര്യങ്ങളും അറിയണമെന്ന് മറ്റുള്ളവര്‍ എന്തിനാണ് വാശിപിടിക്കുന്നത്.

വ്യക്തിപരമായ കാര്യങ്ങള്‍ എല്ലാവരും നാട്ടുകാരെ അറിയിക്കാന്‍ തുടങ്ങിയാല്‍ ജീവിതത്തിന് എന്ത് അര്‍ത്ഥമാണുള്ളത്. എന്റെ വീടിനെ ഉറ്റുനോക്കുന്നവരെയാരെയും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവരോടെല്ലാം വെറുപ്പാണ്. ഏത് നാട്ടില്‍ പോയാലും എന്റെ സ്വകാര്യത അറിയാനുള്ള വെമ്പലാണ് മാധ്യമങ്ങള്‍ക്ക്. രാത്രി ഉറങ്ങുമ്പോള്‍ ഞാന്‍ മലര്‍ന്നാണോ, ചെരിഞ്ഞാണോ കിടക്കാറുള്ളത്, ഏത് ഡ്രസാണ് ധരിക്കാറുള്ളത് ഇതൊക്കെയാണ് ഇവര്‍ക്കറിയേണ്ടതെന്നും താരം പറഞ്ഞു.

മാധ്യമങ്ങളെയും പ്രേക്ഷകരെയും അടച്ചാക്ഷേപിക്കുകയല്ലെന്നും താരം വ്യക്തമാക്കി. ഇവര്‍ രണ്ടുമാണ് തന്നിലെ നടിയെ വളര്‍ത്തിയതെന്നും അനുഷ്‌ക പറഞ്ഞു. പരസ്യചിത്രങ്ങളില്‍ അഭിനയിച്ച് കിട്ടിയ പണം കൊണ്ടാണ് പുതിയവീട് വാങ്ങിയത്. നമ്മുടെ നാട് ഉപഭോക്താക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പരസ്യമില്ലാതെ ഒരു വസ്തുവും വിറ്റഴിക്കാനാവില്ല. അഭിനയം തൊഴിലാണ്, ശ്രദ്ധമുഴുവന്‍ അതിലാണ്. നടിയെന്ന നിലയിലുള്ള മര്യാദമാത്രം എനിക്ക് തന്നാ മതി.

മറിച്ച് ഒരു സൂപ്പര്‍താരമെന്ന് കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. നടിയാണെങ്കിലും ഞാനൊരു സാധാരണ സ്ത്രീയാണ്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയാലും പലരും ഓടിയെത്തി ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിക്കും. അത് ഇഷ്ടമില്ലാത്ത കാര്യമാണ്. ക്യാമറ കാണുമ്പോഴേ സൗകര്യപൂര്‍വം ഒഴിഞ്ഞ് മാറുകയാണ് പതിവ്.

അടുത്തകാലത്തായി എല്ലാവര്‍ക്കും അറിയേണ്ടത് വിരാട് കോഹ്‌ലിയുമായുള്ള ബന്ധത്തെ കുറിച്ചാണ്. ഒരു സ്ത്രീ മറ്റൊരു പുരുഷനെ പരിചയപ്പെടുന്നത് സ്വാഭാവികമായ കാര്യമാണ്. അയാളോടൊപ്പം ഡേറ്റിംഗിന് പോയെന്നും ചുംമ്പിച്ചെന്നും വേണ്ടിവന്നാല്‍ കിടക്ക പങ്കിട്ടെന്നുമിരിക്കും. ഇതൊക്കെ എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. അതിനെ ഊതിപ്പെരുപ്പിച്ച് കാട്ടി സെന്‍സേഷനാക്കേണ്ട കാര്യമില്ല.