തിരുവനന്തപുരം: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ആരോപണങ്ങൾ നിഷേധിച്ച് സരിത നായർ. തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ശബ്ദ രേഖ തന്റേതാല്ലെന്നും സരിത അവകാശപ്പെട്ടു. വ്യാജവാര്‍ത് തകളെട് പ്രതികരിക്കേണ്ട കാര്യമില്ലെന്നും ഇതു സംബന്ധിച്ച് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സരിത വ്യക്തമാക്കി.
“ആ ശബ്ദം എന്റേതല്ല. മിമിക്രിക്കാരുടെ സഹാത്തോടെയാണ് ഗൂഡാലോചനക്കാര്‍ ഇത് ചെയ്തത്. പരാതിക്കാരന് തന്നെ കണ്ടിട്ടില്ലെന്നാണ് പൊലീസിനു നല്‍കിയിട്ടുള്ള മൊഴിയും എഫ്ഐആറിലുമുള്ളത്. ഒരിക്കലും തന്നെ കണ്ടിട്ടില്ലെന്നാണ് മാധ്യമങ്ങളോടും പറഞ്ഞത്. കാണാതെ എങ്ങനെ പൈസ തന്നു എന്നാണ് പറയുന്നത്. അക്കൗണ്ട് രേഖകളിലൊന്നും അരുണ്‍ എന്നൊരാള്‍ പണം തന്നതിന്റെ രേഖകളില്ല. രണ്ടു വര്‍ഷത്തെ മുഴുവന്‍ രേഖകളും പരിശോധിച്ചിട്ടും ഈ പേരില്‍ ഒരാള്‍ അക്കൗണ്ടില്‍ പണം ഇട്ടതു കണ്ടിട്ടില്ല”- സരിത പറഞ്ഞു.
സോളാര്‍ കേസില്‍ സിബിഐ അന്വേഷണം വന്നതു മുതലുള്ള ഗൂഢാലോചനയാണിതെന്നും സരിത ആരോപിച്ചു. സിബിഐ അന്വേഷണത്തിനു മൊഴികൊടുക്കരുതെന്ന് ബ്ലാക്ക് മെയില്‍ തനിക്കു നേരെ രണ്ടു മൂന്നാഴ്ചകളായി വരുന്നുണ്ട്. കേസില്‍ നിന്ന് പിന്മാറണം എന്ന് പറഞ്ഞ് ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നും സരിത പറയുന്നു.
തെഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി എസ്എസ് അരുണ്‍ ആണ് സരിതക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ ആരോഗ്യ കേരളം പദ്ധതിയില്‍ സരിത എസ് നായരുടെ ഒത്താശയോടെ നാല് പേര്‍ക്ക് ജോലി വാങ്ങി നല്കിയെന്നു ലവ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.