ചണ്ഡിഗഢ്: സ്വത്ത് എഴുതി കൊടുക്കാത്തതിന് മകന്‍ പിതാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. 66 കാരനായ കര്‍ഷകനെ പോലീസ് എത്തി രക്ഷപ്പെടുത്തി.ഹരിയാന ധലോരി ഗ്രാമത്തിലാണ് ക്രൂരമായ ഈ സംഭവം ഉണ്ടായത് . മകനോടൊപ്പം അടുത്ത ബന്ധുക്കളും കൂടിയാണ് ബല്‍ബീര്‍ സിങിനെ മര്‍ദ്ദിച്ചത്.ബല്‍ബീര്‍സിങിന്റെ കരച്ചിൽ കേട്ട അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിക്കുന്നത്. ഭാര്യയും മകനും അടങ്ങുന്ന കുടുംബാംഗങ്ങള്‍ക്കെതിരെ സിങ് പോലീസില്‍ പരാതി നല്‍കി. തന്റെ ഏക ഉപജീവനമാര്‍ഗ്ഗമായ കൃഷി ഭൂമി മകന്റെ പേരില്‍ എഴുതികൊടുക്കാന്‍ താത്പര്യമില്ലെന്നാണ് സിങ് പോലീസിനെ അറിയിച്ചത്.