ബിജു രമേശ് ഇനി കള്ളുകച്ചവടത്തിനില്ല

തിരുവനന്തപുരം:ഒരു മന്ത്രിസഭയെ തന്നെ കോഴ വിവാദത്തിൽ കുടുക്കിയ ബാര്‍ കോഴ വിവാദത്തിന് ചുക്കാന്‍ പിടിച്ച പ്രമുഖ മദ്യ വ്യവസായി ബിജു രമേശ് ഇനി കള്ളു കച്ചവടത്തിനില്ല . തന്റെ നിലവിലുള്ള ഹോട്ടലുകളില്‍ മൂന്നെണ്ണത്തിന് ലൈസന്‍സ് കിട്ടുമെന്നിരിക്കെ പുതിയ ലൈസന്‍സിന് അപേക്ഷിക്കാതെയാണ് ബിജു രമേശ് മദ്യക്കച്ചവടം അവസാനിപ്പിക്കാനൊരുങ്ങുന്നത്. നിലവില്‍ ഒന്‍പതു ബിയര്‍ വൈന്‍ പാര്‍ലറുകളാണ് ഇപ്പോൾ ഉണ്ട് . തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇതു തുടരും. ജീവതിത്തില്‍ മനസമാധാനം ആഗ്രഹിച്ചാണ് താന്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്നും വ്യക്തമാക്കുന്നു.

മദ്യ വ്യവസായ കച്ചവടത്തിന് പ്രതികൂല സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളതെന്നും, ഈ സാഹചര്യത്തില്‍ മദ്യം ഇവിടെ വില്‍ക്കാനാവില്ലെന്നും ബിജു രമേശ് പറഞ്ഞു. എല്‍.ഡിഎഫ് സര്‍ക്കാരിന്റെ മദ്യവര്‍ജന നയത്തോട് ഒട്ടും യോജിപ്പില്ലെന്നും മദ്യപിക്കുന്നവരെ മദ്യത്തില്‍ നിന്നും പിന്തിരിപ്പിക്കാതെ പകരം പുതിയ ആളുകള്‍ ആസക്തരാകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ബിജു രമേശ് വ്യക്തമാക്കി.