കേന്ദ്രത്തിന്റെ ഉത്തരവ് കിട്ടിയാല്‍ ഇന്ത്യ-പാക് ക്രിക്കറ്റ്

ഡല്‍ഹി : ഇൻഡ്യാ പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പരയ്ക്കു സാധ്യത .ബിസിസിഐയും കായികമന്ത്രാലയവും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ വീണ്ടും ഇന്ത്യ-പാക് പരമ്പര ചര്‍ച്ച ചെയ്തിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും തീരുമാനത്തിനനുസരിച്ചാകും പരമ്പരയെന്നാണ് ബിസിസിഐ പറയുന്നത്.ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെ കാണുന്ന പരമ്പരയാണ് അയല്‍ക്കാരായ ഇന്ത്യയുടെയും പാകിസ്താന്റെയും പോരാട്ടം.

എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരു രജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര നടക്കാറില്ല.ബിസിസിഐയും പിസിബിയും 2015 നും 2023 നും ഇടയ്ക്ക് ആറു പരമ്പരകള്‍ കളിക്കാമെന്നുള്ള ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂലം ഇത് നീളുകയായിരുന്നു. രാഷ്ട്രീയ പ്രശ്‌നങ്ങളും നയതന്ത്ര തലത്തിലെ ആശയക്കുഴപ്പങ്ങളുമാണ് ഇന്ത്യ-പാക് പരമ്പരയ്ക്ക് വിലങ്ങു തടിയായിരിക്കുന്നത്.പാകിസ്താനില്‍ കളിക്കുമോ ഇല്ലയോ എന്നതെല്ലാം കേന്ദ്ര കായിക മന്ത്രാലയത്തിന്റെ തീരുമാനമാണ്. പക്ഷേ അതിനു പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും അഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി വേണംമെന്നും ബിസിസിഐ വക്താവ് പറഞ്ഞു.