മോസ്കോ: റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് എട്ടുവരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവിലെ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ഒരുവട്ടം കൂടി രാജ്യത്തെ പ്രഥമപൗരനായി തുടരാനാകുമെന്നാണ് കണക്കുകൂട്ടലുകള്‍. യുണൈറ്റഡ് റഷ്യാ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് പുടിന് ഇക്കുറി മത്സരിക്കുന്നത്.