ഫോമ ഇലക്ഷന്‍ : ഫിലിപ്പ് ചാമത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ബിനോയി സെബാസ്റ്റ്യന്‍

ഡാലസ്: സാമൂഹ്യ സാംസ്ക്കാരികരംഗത്തെ സജീവസാന്നിദ്ധ്യവും വ്യവസായിയും ഫോമയുടെ സജീവപ്രവര്‍ത്തകനുമായ ഫിലിപ്പ്ചാമത്തില്‍ ഫോമയുടെ20182020 പ്രസിഡന്റ് സ്ഥാനത്തേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ പത്രികസമര്‍പ്പിച്ചു. ജൂണ്‍ രണ്ടാം പകുതിയില്‍ഷിക്കാഗോയില്‍ നടക്കുന്ന ഫോമാഅന്താരാഷ്ട്ര കണ്‍വന്‍ഷന്റെ ആദ്യദിവസമാണ് തിരഞ്ഞെടുപ്പ്.

ഫോമയുടെ വിദ്യാര്‍ത്ഥി വിഭാഗമായയൂടിഡി സ്റ്റുഡന്‍സ് ഫോറംസംഘടിപ്പിച്ച ചടങ്ങില്‍ഫോമസ്ഥാപക പ്രസിഡന്റ്ശശിധരന്‍ നായര്‍, ഫോമ മുന്‍ എക്‌സികൂട്ടീവ് അംഗംസജീവ്‌വേലായുധന്‍, ടപഅേശകസമിതിസെക്രട്ടറിഅഡ്വ. ബാബുതെക്കേക്കര, ഫോമ, ഡാലസ് വനിതാഫോറം പ്രസിഡന്റ്‌മേഴ്‌സിസാമുവല്‍ാഡാലസ്മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാമുവന്‍ മത്തായി, ട്രഷററാര്‍സുനു മാത്യു, ഫോറം പ്രസിഡന്റ്‌രോഹിത് മേനോന്‍ തുടങ്ങിയവര്‍അശംസകള്‍അര്‍പ്പിച്ചു. അസോസിയേഷനുവേണ്ടി പ്രസിഡന്റ് സാമുവല്‍മത്തായിനാമനിര്‍ദേശപത്രികയും അനുബന്ധ ഫീസും ഫിലിപ്പ്ചാമത്തിലിനു കൈമാറി.

ഹ്യൂസ്റ്റണില്‍തുടക്കംകുറിച്ച ഫോമയുടെദൈ്വവാര്‍ഷീക സമ്മേളനം പിന്നീട് നാളിതുവരെടെക്‌സസ്‌സംസ്ഥാനത്തേക്കു എത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഫിലിപ്പ്ചാമത്തിലിന്റെസ്ഥാനാര്‍ത്ഥിത്വത്തിനു എറെ പ്രസക്തിയുണ്ടെന്ന്ശശരിധരന്‍ നായര്‍ പറഞ്ഞു. പ്രദേശികപരിമിതികളില്ലാതെതന്നെ മികച്ച രീതിയില്‍ഫോമ കണ്‍വന്‍ഷന്‍ നടത്തുവാനുള്ളഎല്ലാഘടകങ്ങളുംഒത്തുചേര്‍ന്ന സംസ്ഥാനമാണ് ടെക്‌സസ്എന്ന്അദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അദേഹംഎല്ലാ പിന്തുണയുംആശംസകളുംഅര്‍പ്പിച്ചു.

കേരളം, മലയാളംതുടങ്ങിയ പദങ്ങളിലെ സാംസ്ക്കാരികതയും സ്‌നേഹവുമാണ്‌സമര്‍പ്പണവുമാണ് തന്നെ ഫോയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിച്ച വസ്തുതകളെന്ന് ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു. ഒരുമ എന്നതിന്റെ വിദേശ ഓര്‍മ്മപ്പെടുത്തലാണ് ഫോമാ. ഫോമയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഇപ്പോഴത്തേയും മുന്‍ ഭാരവാഹികളേയും മുക്തകണ്ഠം പ്രശംസിച്ച അദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു. ഫോമയുടെ സമ്മേളന ചരിത്രത്തിലെ അവിസ്മണീയ മുഹൂര്‍ത്തമാക്കി ഡാലസ് സമ്മേളനം മാറ്റുവാന്‍ കഴിയുമെന്ന്അദേഹംവാഗ്ദനം ചെയ്തു.