ജോളി ജോളി
രാഷ്ട്രീയം തൊഴിലായി സ്വീകരിക്കുകയും അതിൽ നിന്നും ഉപജീവന മാർഗം കണ്ടെത്തുകയും ചെയ്യുന്ന അനേകരിൽ ഏതാനും വ്യക്തികളുടെ ഫോട്ടോയാണ് താഴെ കൊടുത്തിരിക്കുന്നത്.
അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത പുന്ന്യാളൻ എ കെ ആന്റണിയും ഒരു വാർഡിൽ നിന്നാൽപോലും ജയിക്കാത്ത വയലാർ രവിയും ഡെൽഹിയുടെയും സോണിയയുടെയും പ്രാന്തപ്രദേശങ്ങളിലൂടെ ചുറ്റിത്തിരിയുന്ന പി ജെ കുര്യനും ഈ രാഷ്ട്രത്തിന് നൽകിയത് എന്ത് എന്ന് ചോതിച്ചാൽ വട്ടപ്പൂജ്യം എന്നാണ് ഉത്തരം.
ജനാധിപത്യത്തിന്റെ ചോരയൂറ്റി കുടിച്ച് ജീവിക്കുന്ന അനേകരിൽ കുറച്ച് പേർ എന്നത് മാത്രമാണ് ഇവരുടെ യോഗ്യത.കോണ്‍ഗ്രസ് എംപിമാരായ എ.കെ ആന്‍റണിയും വയലാര്‍ രവിയും പി.ജെ കുര്യനും രാജ്യസഭയില്‍ കാര്യമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്നത് തന്നെ പരിഹാസ്യമാണ്.ഒന്നും ചെയ്തിട്ടില്ലെന്ന് തന്നെയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസിന്‍റെ തലമുതിര്‍ന്ന നേതാക്കളായ ഇവര്‍ സഭയില്‍ ഏതെങ്കിലും വിഷയങ്ങളില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നതിലും ചോദ്യങ്ങള്‍ ചോദിക്കുന്നതിലും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിലും വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്.
ജനങ്ങളെ ഇന്നേവരെ അഭിമുഖികരിക്കേണ്ടി വന്നിട്ടില്ലാത്ത വയലാർ രവിക്കൊക്കെ എന്ത് ചോദ്യോത്തര വേള.. !
പിൻ വാതിലിലൂടെ കള്ളനെ പോലെ അധികാര സ്ഥാനങ്ങളിൽ എത്തിയവന് എന്ത് ചർച്ച… !
നാലു വട്ടം രാജ്യാസഭയിലെത്തിയ വയലാര്‍ രവി 2009 ജൂണ്‍ ഒന്നുമുതല്‍ 2018 ഏപ്രില്‍ ആറുവരെയള്ള കാലഘട്ടത്തില്‍ വെറും 31 ചോദ്യങ്ങളാണ് ഉന്നയിച്ചതെന്ന് കണക്കുകള്‍ രേഖപ്പെടുത്തുന്നു.ഇക്കാലയളവിലെ എംപിമാര്‍ ചോദിച്ച ചോദ്യങ്ങളുടെ ദേശീയ ശരാശരി 725 ഉം സംസ്ഥാന ശരാശരി 523 ഉം ആണ്.അതുപോലെ വെറും അഞ്ച് ചര്‍ച്ചകളില്‍ മാത്രമാണ് വയലാര്‍ രവി പങ്കെടുത്തത്.
എന്നാല്‍ എ.കെആന്‍റണിയുടെ പ്രകടനം ഇതിനെക്കാളും മോശമാണ് .ഇതേ കാലയളവില്‍ അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിക്കുകയോ ഒരു സ്വകാര്യ ബില്‍ പോലും അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല.പത്ത് ചര്‍ച്ചകളില്‍ മാത്രമാണ് എ.കെ ആന്‍റണി പങ്കെടുത്തിട്ടുള്ളത്.എന്നാല്‍ അതേസമയം ദേശീയ തലത്തില്‍ എംപിമാര്‍ പങ്കെടുത്ത ചര്‍ച്ചകളുടെ ശരാശരി എണ്ണം 91.1 ഉം സംസ്ഥാന തലത്തില്‍ 140 ഉം ആണ്.
150 ചോദ്യങ്ങളും 35 ചര്‍ച്ചകളും രണ്ട് സ്വകാര്യ ബില്ലുകളുമാണ പി.ജെ കുര്യന്‍ ഈ കാലയളവില്‍ നടത്തിയിട്ടുള്ളത്.സിപിഎമ്മിന്‍റെ സിറ്റിംങ്ങ് അംഗമായ കെ.കെ രാഗേഷ് 398 ചോദ്യങ്ങള്‍ ചോദിക്കുകയും 139 ചര്‍ച്ചകളല്‍ പങ്കെടുക്കുകയും രണ്ട് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.626 ചോദ്യങ്ങളും 147 ചര്‍ച്ചകളിലുമാണ് എം.പി സി.പി നാരായണന്‍ പങ്കെടുത്തിട്ടുള്ളത്.
സിപിഎം എംപിമാരില്‍ ഏറ്റവും കുറവ് പ്രകടനം കാണിച്ചിട്ടുള്ളത് കെ.സോമപ്രസാദാണ്.105 ചോദ്യങ്ങളും 53 ചര്‍ച്ചകളിലുമാണ് സോമപ്രസാദ് പങ്കെടുത്തിട്ടുള്ളത്.എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാരെക്കാള്‍ ഭേദപ്പെട്ട പ്രകടനമാണ് സിപിഎം എംപി കെ.സോമപ്രസാദ് നടത്തിയിട്ടുള്ളതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇനിയും ഇത്തരം കുളയട്ടകളെ നമ്മുടെ രക്തം കുടിക്കാൻ അനുവദിക്കണോ എന്ന് പുതിയ തലമുറ ഗൗരവമായി ചിന്തിക്കേണ്ടിയിരിംകുന്നു.