ഓപ്പറേഷന്‍ ‘ജലരക്ഷ’ വഴി കേരളാ പൊലീസും സംഘവും രക്ഷിച്ചത് 53,000 പേരെ; കൂടെ നിന്നത് മത്സ്യത്തൊഴിലാളികള്‍

കൊച്ചി: ഓപ്പറേഷന്‍ ‘ജലരക്ഷ’ വഴി കേരളാ പൊലീസും സംഘവും ഇതുവരെ രക്ഷിച്ചത് 53,000 പേരെ. പൊലീസും ഫയര്‍ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. സംസ്ഥാന കണ്‍ട്രോള്‍ റൂമിലടക്കം കഴിഞ്ഞ ദിവസം ലഭിച്ചത് 12 ലക്ഷം കോളുകള്‍. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് കേരളാ പൊലീസ് ദൗത്യം തുടരുന്നത്.

അതേസമയം, മഴക്കെടുതിയില്‍ ഇന്ന് സംസ്ഥാനത്ത് അഞ്ച് പേര്‍ മരിച്ചു. വെള്ളക്കെട്ടില്‍ വീണ് മൂന്ന് പേരാണ് ഇന്ന് മരിച്ചത്. തൃശൂര്‍ വൈന്തല സ്വദേശികളായ തോമസ്, ഗോപിനാഥന്‍ എന്നിവരും എറണാകുളം പറവൂര്‍ സ്വദേശി പ്രഭാകരന്‍ പിള്ളയുമാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. കുന്നത്തുനാട് ദുരിതാശ്വാസ ക്യാമ്പിലാണ് ഒരാള്‍ മരിച്ചത്. നെന്മാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. പറവൂരില്‍ പള്ളി മതില്‍ ഇടിഞ്ഞുണ്ടായ അപകടത്തിപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.

നിരവധി ക്യാമ്പുകളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുറന്നിരിക്കുന്നത്. ഏഴ് ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും അധികൃതരും. അതേസമയം പാണ്ടനാട്ടും പറവൂരും വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. കോട്ടയത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്കം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. പാണ്ടനാട്ടും പറവൂരും ആളുകള്‍ കുടുങ്ങി കിടക്കുന്നതായും വിവരങ്ങളുണ്ട്. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മഴ കുറഞ്ഞതോടെ പലയിടങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങി. വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായിരുന്ന ആലുവ, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. റാന്നി, ആറന്മുള, പന്തളം മേഖലകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. പെരിയാറിലേയും പമ്ബയിലേയും ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. പെരിയാറില്‍ അഞ്ച് അടിയോളം വെള്ളം ഇറങ്ങിയിട്ടുണ്ട്.  പേപ്പാറ ഡാമിന്റെ ഒരു ഷട്ടറും അടച്ചു.

നിലച്ചുപോയ ട്രെയിന്‍, ബസ് ഗതാഗതവും ഭാഗികമായി പുനഃസ്ഥാപിച്ചു. എംസി റോഡില്‍ കെഎസ്‌ആര്‍ടിസി തിരുവനന്തപുരം മുതല്‍ അടൂര്‍വരെയാണ് സര്‍വീസ് തുടങ്ങിയത്. ദേശീയപാതയില്‍ തിരുവനന്തപുരം-എറണാകുളം റൂട്ടിലും കെഎസ്‌ആര്‍ടിസ് സര്‍വീസ് തുടങ്ങി. കോട്ടയത്തുനിന്നും എറണാകുളത്തിനും ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. അതേസമയം ആറ് ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. പരശുറാം, ശബരി, മാവേലി, മലബാര്‍ എക്സ്പ്രസുകള്‍ ആണ് റദ്ദാക്കിയത്. ഇതിനു പുറമേ ചെന്നൈ-തിരുവനന്തപുരം, തിരുവനന്തപുരം എക്സ്പ്രസുകളും റദ്ദാക്കി.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പും കുറയുകയാണ്. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിലും ഗണ്യമായ കുറവ് വരുന്നുണ്ട്. നീരൊഴുക്കില്‍ കുറവ് വന്നതോടെ ഇടുക്കി അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകള്‍ അടച്ചു. ഇടുക്കി അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്. എഴുന്നൂറ് ക്യുമെക്‌സ് വെള്ളമാണ് ഇപ്പോള്‍ മൂന്നു ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്നത്. എണ്ണൂറ് ക്യുമെക്‌സ് വെള്ളമായിരുന്നു നേരത്തെ ഒഴുക്കിവിട്ടിരുന്നത്.