പണം തട്ടിപ്പും മയക്കുമരുന്ന് കടത്തും; ഇന്ത്യന്‍ വംശജര്‍ക്ക് ബ്രിട്ടനില്‍ 34 വര്‍ഷം തടവ്

ലണ്ടന്‍: പണം തട്ടിപ്പ് മയക്കുമരുന്നു കടത്ത് കേസുകളില്‍ പ്രതികളായ രണ്ട് ഇന്ത്യന്‍ വംശജര്‍ക്ക് ബ്രിട്ടീഷ് കോടതി 34 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.

ബല്‍ജിന്ദര്‍ കാങ് ആണ് കേസിലെ മുഖ്യപ്രതി. സുഖ്ജിന്ദര്‍ പുനെ എന്ന ഇയാളുടെ സഹായി കൂട്ടുപ്രതിയും. എട്ടംഗ മാഫിയ സംഘത്തിന്റെ മേധാവിയായിരുന്നു ബല്‍ജിന്ദര്‍. ആറുമാസത്തിനിടെ മയക്കുമരുന്നു വില്‍പനയിലൂടെ ഇവരുടെ കൈയിലെത്തിയത് 18 ലക്ഷം പൗണ്ടാണ് (ഏകദേശം 15.34 കോടി രൂപ).