ബോറിസ് ജോണ്‍സണ്‍ ഇന്റന്‍സീവില്‍

ലണ്ടന്‍: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് രോഗലക്ഷണങ്ങള്‍ കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ ലണ്ടന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. പത്തു ദിവസം മുന്പ് രോഗം സ്ഥിരീകരിച്ച അദ്ദേഹം വീട്ടില്‍ തന്നെയാണ് ചികിത്സയില്‍ തുടരുകയായിരുന്നു.
രോഗലക്ഷണങ്ങളില്‍ കുറവു വരാതിരുന്നതിനെ തുടര്‍ന്നു ജോണ്‍സണെ തിങ്കളാഴ്ച വൈകുന്നേരം ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ നിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്റന്‍സീവ് യൂണിറ്റില്‍ സാധാരണ അവശ്യമായ പതിനഞ്ച് ലിറ്റര്‍ ഓക്‌സിജനു പുറമെ നാല് ലിറ്റര്‍ ഓക്‌സിജന്‍ കൂടി നല്‍കിയാണ് 55 കാരനായ ബോറിസ് ജോണ്‍സനെ തീവ്രപരിചരണ വിഭാഗത്തില്‍ പരിചരിക്കുന്നത്.ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദേശകാര്യമന്ത്രി ഡൊമിനിക് റാബിനാണ് ഭരണച്ചുമതല.