താജുവിന്റ പൊട്ടിച്ചിരികൾ (ജെ.എസ്.അടൂർ)

കടലിൽ തിരമാലകൾ ഇളകുന്നത് പോലെയാണ് താജു പൊട്ടി ചിരിക്കുന്നത്.

കടലിനെപ്പോലെ ആഴമുള്ള മനുഷ്യൻ.

ലോകത്തിന്റെയും മനുഷ്യരുടെയും വിരോധഭാസങ്ങൾ കണ്ടു പൊട്ടി പൊട്ടി ചിരിക്കുന്ന താജുദ്ദിൻ അബ്ദുൽ റഹീം.

താജു അഫ്രിക്കയേ പോലെ വിശാല ഹൃദയമുള്ള ഒരു അവധൂതനാണ്. താജു ആഫ്രിക്കയുടെ ആൾ രൂപമായിരുന്നു.

അസാധാരണമായ ഒരു മനുഷ്യൻ. ആറടിയോളം ഉയരം.

എണ്ണ കറുപ്പ് നിറം.

തിളക്കമുള്ള ഉണ്ടക്കണ്ണുകൾ.

അല്പം തടിച്ച ശരീര പ്രകൃതി. വിശാലമായ തോൾ. തല ക്ളീൻ ഷേവ്. സമൃദ്ധമായ താടി.

മിക്കവാറും ജീൻസും ടീം ഷർട്ടുമാണ് വേഷം. നീല ജീൻസും വെള്ള ടീഷർട്ടും.

ഔദ്യോഗിക മീറ്റിങ്ങിൽ അതിനു മീതെ ഒരു ജാക്കറ്റും കാണും. ഒന്നോ രണ്ടോ പ്രാവശ്യം.മാത്രമാണ് സൂട്ടും ടൈയുമായി താജുവിനെ കണ്ടിട്ടുള്ളത്.

താജുവന്റെ ഉയരം ആറു അടിയോളമുണ്ടെന്നു അറിഞ്ഞത് ആഡിസ് അബാബയിൽ വച്ചാണ്.

എത്യോപ്യൻ പ്രധാനമന്ത്രിയായിരുന്ന മേലെസ് സേനാവിയേ കണ്ടിട്ട് തിരികെ വരുമ്പോൾ കാറിൽ വച്ചാണ് ചോദിച്ചത്

” ഹൌ ടോൾ ആർ യു താജു ‘

“, എ ലിറ്റിൽ ലെസ്സ് ദാൻ യു കോമ്രേഡ് ”

അതു പറഞ്ഞിട്ട് ആ ട്രേഡ് മാർക്ക് പൊട്ടിച്ചിരി.

അയാൾ അങ്ങനെയാണ്. ഇത്രയും സെൻസ് ഓഫ് ഹ്യൂമർ ഉള്ള മനുഷ്യനെ കാണുവാൻ പ്രയാസം.

ഞങ്ങൾ മെലിസിനെ കാണുവാ പോയത് ജയിലിൽ പിടിച്ചിട്ടിരുന്ന രണ്ടു മനുഷ്യ അവകാശ പ്രവർത്തകരെ മോചിപ്പിക്കണം എന്നാവശ്യപെട്ടാണ്. താജുവിനെ വളരെ സ്നേഹാദരങ്ങളോടെയാണ് എത്തിയോപ്പിയൻ പ്രധാനമന്ത്രി കൊട്ടാരത്തിൽ വരവേറ്റത്.

തിരികെ പോരാൻ നേരത്തു മെലസിനെ കെട്ടിപിടിച്ചിട്ടു രണ്ടു പേരും കൂടി ഫോട്ടോക്കു നിൽക്കുമ്പോൾ

” മെലിസ്, യു നോ ഐ ആം എ ബിറ്റ് ടാലെർ ദാൻ യു ബ്രദർ.
ബിക്കോസ് ഐ കെപ്ട് എവേ. ഫ്രം പവർ ബ്രദർ ‘ എന്നിട്ട് വീണ്ടും ചിരിച്ചു, സന്തോഷത്തിൽ പിരിഞ്ഞു.

അതാണ് താജു.

എത്യോപ്യൻ പ്രധാന മന്ത്രി മെലിസിനെ കാണുന്നതിന് മുമ്പ് ആഡിസ് അബാബയിൽ വച്ചു ഞങ്ങൾ രണ്ടുപേരെയും എത്യോപ്യൻ ടി വി ഇന്റർവ്യൂ ചെയ്തു.

അതിന്റ അവസാനം താജു പറഞ്ഞു

‘ ഐ വാണ്ട്‌ റ്റു ടെൽ മൈ ഗുഡ് ഓൾഡ് ഫ്രണ്ട് മെലിസ് ദാറ്റ് പ്ലീസ് ഡോണ്ട് കൺസിഡർ എത്യോപ്യ അസ് യുവർ ബാക് യാഡ്. ”
അതൊക്കപറഞ്ഞാലും മെലസിനെകാണുമ്പോൾ താജുവിനു ഭയങ്കര സ്നേഹം. അയാൾ അങ്ങനെയാണ്. എ സ്പോണ്ടൻഡനിയസ് മാൻ വിത്ത് ഫുൾ ഓഫ് ലവ്

വിയോജിക്കുമ്പോഴും സ്നേഹം തുളുമ്പുന്ന മനുഷ്യൻ. ശക്തമായി വിയോജിച്ചു വാദിച്ചിട്ട് കെട്ടിപിടിച്ചു യാത്രയാക്കുന്ന മനുഷ്യൻ.

അതാണ് ഡോ. താജുദ്ദിൻ അബ്ദുൽ റഹീം

ആഫ്രിക്കയിലെ പ്രസിഡന്റമാരെയും പ്രധാന മന്ത്രിമാരെയും പേര് എടുത്തു വിളിക്കാൻ കഴിവുള്ള ചുരുക്കം ചിലരിൽ ഒരാൾ.

ഓക്സ്‌ഫോഡ് യൂണിവേഴ്സിറ്റിയിലാണ് ഉപരിപഠനം. പാൻ ആഫ്രിക്കൻ സ്റ്റഡീസിസിൽ ഡോക്റ്ററേറ്റ്.

ആഫ്രിക്കയുടെ ചരിത്രവും രാഷ്ട്രീയവും സംസ്കാരവും സമൂഹവും ആഴത്തിൽ അറിയാവുന്നയാൾ
പാൻ ആഫ്രക്കൻ മൂവ്മെന്റിന്റെ സെക്രട്ടറി ജനറലായിരുന്നു.
ആഫ്രിക്കയിലെ പല നേതാക്കളും താജുവിന്റെ പ്രസംഗം കേട്ടാണ് പാൻ ആഫ്രക്കൻ രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടാക്കിയത്.

എന്നാൽ ഇത്രമാത്രം ഇറവറന്റായ മനുഷ്യരെകാണുവാൻ പ്രയാസമാണ്.

താജുവിനെ ആദ്യം കാണുന്നത് 2002 ഇൽ ലണ്ടനിൽ വച്ചാണ്. ഞങ്ങൾ രണ്ടുപേരും ലണ്ടനിലെ സ്കൂൾ ഓഫ് ആഫ്രിക്കൻ ആൻഡ് ഏഷ്യൻ സ്റ്റഡീസിൽ നടന്ന ഡെമോക്രസി സെമിനാറീൽ പ്രധാന പ്രസംഗങ്ങൾ നടത്തുവാൻ എത്തിയതായിരുന്നു.. താജു ആഫ്രിക്കയിലെ ജനാധിപത്യം പ്രശ്നങ്ങളെകുറിച്ചും ഞാൻ ഏഷ്യയേകുറിച്ചുമാണ് പറഞ്ഞത്.

അന്ന് താജു ഓസ്‌ഫോഡ് യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് ഫെല്ലോയാണ്. ഞാൻ സസക്സ് യുണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പമെന്റ് സ്റ്റഡീസിൽ വിസിറ്റിംഗ് ഫെലോ..

സെമിനാറിൽ വച്ചാണ് പാൻ അഫ്രിക്കനസത്തിന്റ ഏറ്റവും വാചാലനായ വക്ത്താവിനെ കണ്ടു മുട്ടിയത്.

അന്ന് തൊട്ട് കൂട്ടുകാരായി. ഇത്രമാത്രം വായനയും അറിവും ഉൾകാഴ്ച്ചകാലുമുള്ള മനുഷ്യനെകാണുവാൻ പ്രയാസം.

താജുവിനെ പലപ്പോഴും ചീഫ് എന്നാണ് സുഹൃത്തുക്കൾ വിളിക്കുന്നത്.

താജു ആഫ്രിക്കയിലെ ഗോത്ര വർഗത്തിലെ ചീഫിനെപോലെയാണ് ചിലപ്പോൾ. അയാൾ ഒരു മുറിയിലൊ ഒരു റെസ്റ്റോറന്റിൽ പോയാൽ ആളുകൾ പെട്ടന്ന് ശ്രദ്ധിക്കും.

അതു ആ ചീഫ് ലുക്ക്‌ കൊണ്ടു മാത്രം അല്ല. I
താജു പൊട്ടി ചിരിക്കുവാൻ തുടങ്ങിയാൽ അതു പരിസരമാകെ ഇളക്കും.

താജു അയാളുടെ ഗോത്രത്തിൻറെ ചീഫ് ആകേണ്ടയാളാണ്.
കാരണം അയാളുടെ അച്ഛനും, മുത്തച്ഛനും മുതു മുത്തച്ഛനും എല്ലാം തലമുറ തലമുറയായി നൈജീരിയയുടെ വടക്കുള്ള ഒരു നാട്ടിൽ ഗോത്ര മൂപ്പൻമാരായിരുന്നു.

പഠിക്കാൻ മിടുക്കൻ ആയിരുന്ന താജുവിന് ഓസ്‌ഫോഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ റോഡ്‌സ് സ്കൊളർഷിപ്പ് കിട്ടിയാണ് അയാൾ ഇൻഗ്ലെഡിൽ എത്തിയത്.

അവിടെവച്ചാണ് നൈജീരിയക്കാരനായ താജു പാൻ ആഫ്രിക്കൻ പണ്ഡിതനും ബുദ്ധിജീവിയും ആക്റ്റിവിസ്റ്റും ആകുന്നത്.

അയാൾ ആഫ്രിക്കയിലെ മിക്കവാറും പത്രങ്ങളിൽ എഴുതി. വര്ഷങ്ങളായി എഴുതിയ കോളം ‘പാൻ ആഫ്രിക്കൻ പോസ്റ്റ്‌ കാഡ് ആഫ്രിക്കയിൽ ‘ നേതാക്കൾതൊട്ട് വിദ്യാർത്ഥികൾ വരെ വായിക്കുമായിരുന്നു.

നെയ്റോബിയിലെ പാൻ ആഫ്രിക്കൻ ഹോട്ടലിൽ വൈകുന്നേരം താജു എന്നെ തിരക്കി വന്നു. അന്ന് താജു യു എൻ മില്ലീനിയം കാമ്പയിനിന്റെ ഡയരക്ടറായി ചേർന്നിട്ടേയുള്ളൂ.

സത്യത്തിൽ താജുവിനെപ്പോലെ ഒരാൾക്കു യൂ എൻ ഹൈറാർക്കിയിൽ ജോലി ചെയ്യാനേ സാധ്യമല്ല. പക്ഷേ ആഫ്രിക്കയിലെ മിക്കവാറും നേതാക്കളെ പേരെടുത്തു വിളിക്കാൻ സ്വാതന്ത്ര്യമുള്ള താജുവിനെ യു എൻ മില്ലേനിയം കാമ്പയിനു വേണമായിരുന്നു.

താജു കാറോടിച്ചാണ് നൈറോബിയിൽ ഉള്ള കൂട്ടുകാരെയും കൊണ്ടു റൂബി കട്ട് എന്ന റെസ്റ്റോറന്റിൽ പോയത് .

അന്ന് യു എൻ ഹാബിറ്റാറ്റിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ഓസ്ലോ കൃഷണനുമുണ്ടായിരുന്നു. കൃഷ്ണൻ മലയാളത്തിന്റ പ്രിയ എഴുത്തുകാരൻ സഖറിയയുടെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നറിഞ്ഞത് റൂബി കട്ടിൽ വച്ചാണ്.

പിറ്റേ ദിവസം തന്നെ നെയ്‌റോബിയിൽ നിന്നും ദുബായ് വഴി ബാങ്കോക്കിലേക്ക് യാത്രയായി.

ബാങ്കോക്കിൽ വന്നപ്പോൾ നെയ്റോബിൽ താജുവിനോടൊപ്പം ഡിന്നറിനു വന്ന സഹോദര തുല്യനായ ഇരുങ്കുവിന്റെ മെസ്സേജ് ഫോണിൽ

“താജു ഹാസ് ഗോൺ ”

ഉടനെ തിരിച്ചു വിളിച്ചു

ഞങ്ങൾ ഡിന്നർ കഴിച്ചതിന്റെ പിറ്റേ ദിവസം താജു കിഗാലിക്ക്‌ പോകും എന്ന് പറഞ്ഞിരുന്നു.

അതിരാവിലെ മൂന്നരക്ക്‌ ഉള്ള ഫ്‌ളൈറ്റിന് പോകാൻ വേണ്ടി ഒന്നരക്ക് താജു വീട്ടിൽ നിന്നറങ്ങി സ്വയം കാറോടിച്ചു നെയ് റോബി എയർപൊട്ടിലേക്ക് പോയി..പക്ഷേ പ്ലെയ്നിൽ കേറിയില്ല. എയർലൈൻ കാർ അയാളുടെ പി എ യെ വിളിച്ചു.

താജുവിന്റ ഫോൺ ബെല്ലടിക്കുന്നുണ്ട്. അയാൾ എടുക്കുന്നില്ല. താജു ഉറങ്ങിപ്പോയോ എന്നു വിചാരിച്ചു വീട്ടിൽ ചെന്നപ്പോൾ വീട്‌ പൂട്ടി കിടക്കുന്നു.

രാവിലെ ആറു മണിക്ക് റോഡിൽ നിന്നും താഴെ മറിഞ്ഞുകിടക്കുന്ന കാറിൽ താജുവിനെ കണ്ടെത്തി.

“താജു ഹാസ് ഗോൺ ഫോർ എവർ ”

താജു അതിന്റെ രണ്ടു ദിവസം മുന്നേയാണ് പാൻ ആഫ്രിക്കൻ ഹോട്ടലിൽ കൊണ്ടു വിട്ടു കെട്ടിപിടിച്ചു പറഞ്ഞത്

” കോമ്രേഡ്, ടിൽ വി സീ എഗൈൻ.സേഫ് ട്രാവൽ ‘

സ്വർഗത്തിൽ ഇരുന്നു ജീവിതത്തിലെ വിരോധാഭാസങ്ങൾ പറഞ്ഞു താജു പൊട്ടിച്ചിരിക്കുന്നുണണ്ടാവും.

താജുവിന്റ പൊട്ടിചിരി കേട്ടു സ്വർഗവാസികൾ താജു പറഞ്ഞ ആഫ്രിക്കൻ കഥകൾ കേൾക്കുവാൻ ചുറ്റും കൂട്ടിയിട്ടുണ്ടാകും

ദൈവത്തിനെ കണ്ടു താജു ചോദിച്ചിട്ടുണ്ടാകും

“ചീഫ്, ദ വേൾഡ് ഈസ്‌ ഇൻ എ ടോട്ടൽ മെസ്സ്.
സൊ മച് ഇൻജെസ്റ്റിസ്, പോവെർട്ടി.

വാട്ട് ആർ യു ഗോയിങ് റ്റു ഡു എബൌട്ട്‌ ഇറ്റ്, മൈ ഫ്രണ്ട്?

യു സിംപ്ലി കാന്റ് കീപ് ക്വയറ്റ് ”

സ്വർഗത്തിൽ നിന്നുമുള്ള താജുവിന്റ പൊട്ടിച്ചിരികൾ ഭൂമിയിൽ കേൾക്കാം.

ജെ എസ് അടൂർ

പിൻ കുറിപ്പ് ന്യൂയോർക്കിൽ യൂ എൻ ചാപ്പലിൽ വച്ചു താജുവിന്റെ മെമ്മോറിയൽ മീറ്റിംഗിൽ വായിച്ചതാണ് താഴെ.

My Friend Taju!

My friend Taju gave me a Hug!

At 11. 30 PM on the Night of Thursday, May 21, 2009

At the Pan-Afric- Nairobi

My friend Taju hugged me .tightly

and said ” till next time”.

I will wait for the next time…

Taju’s laughter…
Like the waves of happiness,
Engulf me..

Taju- the Chief-
organized a dinner for me…
Thomas, Krishnan, Brian. Aghi, and many friends..
We drove around
We lost the way
And then we found
We had the last supper at the Ruby Cut..

We laughed with him..
We raised a toast for his health…

We talked, ate and again laughed
We talked – sipping wine- and Laughed!

He talked about every thing.
Every thing under the sun…

He talked about his visit to Taj Mahal
And how both shared the same name!-

He talked about his favorite Bollywood Film
Mera Nam Joker!
He hummed an old Hindi song…

He talked about our TV interview at Addis Abbaba
He talked about politics and poetry

His roaring laughter can do magic….
He could dissolve sorrow and anger
With the most affectionate laughter…

He talked about the taste of fish we ate at Soi 24,
Taju my friend talked, ate , laughed….
and celebrated life…

He promised to come back to Bangkok
I promised to take him for the sea food at Soi 24.
I promised to take him for a foot massage at Soi 18
I am still waiting for my friend, Taju.

Let us celebrate Taju
His laughter, his wit, his life, his insights,,,,
his love..
His unending passion for Africa

Taju fills my heart and eyes…
with happiness and tears..
Taju makes me laugh and cry
He does not like tears!
So I would laugh for my friend

My dear friend, Taju gave me a hug!

At 11. 30 PM on the Night of Thursday, May 21, 2009
At the porch of the Pan-Afric- Nairobi
My friend Taju hugged me .tightly
and said ” till next time, Comrade”.

I am waiting for the next time …

…..

Thank you Taju….
Thank you Taju.

Good Night, my Comrade!

Sleep well!

John Samuel.25.05.2009

( In memory of Dr.TAJUDEEN ABDUL RAHEEM- who died in a car accident on May 25, 2009 early morning in Nairobi. Taju- as we fondly called hin- was a Pan-Africanist, Scholar, activist and fellow-traveler)

ജെ.എസ്.അടൂർ